കൊളംബോ: ശ്രീലങ്കയിലെ ഷാംഗ്രില ഹോട്ടലിൽ ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞെന്ന് പോലീസ് കൊളംബോ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. അവിസാവെല്ലാ-വെല്ലാംപ്ടിയ റോഡിലുള്ള ഫാക്ടറിയുടെ ഉടമയായ ഇൻസാൻ സീലവാനാണ് ചാവേറായി ആക്രമണം നടത്തിയതെന്ന് ഡെയിലി മിറർ റിപ്പോർട്ടു ചെയ്തു.
ഇയാളുടെ ഭാര്യയും സഹോദരിയും ഡെമറ്റഗോഡയിലെ ഒരു വീട്ടിൽ മറ്റൊരു ചാവേർ നടത്തിയ ആക്രമണത്തിൽ കെട്ടിടം തകർന്നു കൊല്ലപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി. ഇൻസാന്റെ ഫാക്ടറിയിലെ ഒന്പതു ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇവരെ മേയ് ആറുവരെ റിമാൻഡു ചെയ്തു.
ഇതിനിടെ സെന്റ് ആന്റണീസ് പള്ളിയുടെ പരിസരത്തു പാർക്കു ചെയ്തിരുന്ന വാനിൽ സ്ഫോടകവസ്തുക്കൾ കാണപ്പെട്ടു. ഇതു നിർവീര്യമാക്കാൻ സ്ക്വാഡ് ശ്രമിക്കുന്നതിനിടെ വൻ പൊട്ടിത്തെറിയുണ്ടായി. കൊളംബോയിലെ ഒരു ബസ് സ്റ്റേഷനിൽ 87 ബോംബ് ഡിറ്റണേറ്ററുകൾ ഇന്നലെ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
ഇയാളുടെ ഭാര്യയും സഹോദരിയും ഡെമറ്റഗോഡയിലെ ഒരു വീട്ടിൽ മറ്റൊരു ചാവേർ നടത്തിയ ആക്രമണത്തിൽ കെട്ടിടം തകർന്നു കൊല്ലപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി. ഇൻസാന്റെ ഫാക്ടറിയിലെ ഒന്പതു ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇവരെ മേയ് ആറുവരെ റിമാൻഡു ചെയ്തു.
ഇതിനിടെ സെന്റ് ആന്റണീസ് പള്ളിയുടെ പരിസരത്തു പാർക്കു ചെയ്തിരുന്ന വാനിൽ സ്ഫോടകവസ്തുക്കൾ കാണപ്പെട്ടു. ഇതു നിർവീര്യമാക്കാൻ സ്ക്വാഡ് ശ്രമിക്കുന്നതിനിടെ വൻ പൊട്ടിത്തെറിയുണ്ടായി. കൊളംബോയിലെ ഒരു ബസ് സ്റ്റേഷനിൽ 87 ബോംബ് ഡിറ്റണേറ്ററുകൾ ഇന്നലെ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.