വത്തിക്കാൻ സിറ്റി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണം ഹൃദയഭേദകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. ദേവാലയത്തിൽ പ്രാർഥനയ്ക്കായി സമ്മേളിച്ചിരിക്കേ ആക്രമണത്തിന് ഇരയായ ക്രൈസ്തവ സമൂഹത്തെയും ഇത്തരം ആക്രമണങ്ങൾക്കിരയായ എല്ലാവരെയും ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു.
ദുരന്തത്തിനിരയായവർക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നു നഗരത്തിനും ലോകത്തിനും ആശീർവാദം(ഉർബി എത് ഓർബി) നൽകിക്കൊണ്ടു മാർപാപ്പ പറഞ്ഞു.
ഈസ്റ്റർ ദിവ്യബലിയിലെ പ്രസംഗം ഒഴിവാക്കിയ മാർപാപ്പ ഉർബി എത് ഓർബി പ്രസംഗത്തിൽ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും നടമാടുന്ന അക്രമസംഭവങ്ങളെ അപലപിച്ചു.
ഭിന്നത മറന്ന് സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. സിറിയൻ പ്രതിസന്ധിക്കു രാഷ്ട്രീയ പരിഹാരം കാണണമെന്നു നിർദേശിച്ച മാർപാപ്പ യെമനിൽ പട്ടിണിയും യുദ്ധവും മൂലം ദുരിതത്തിലായ കുട്ടികളുടെ കാര്യം പ്രത്യേകം പരാമർശിച്ചു.
ദുരന്തത്തിനിരയായവർക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നു നഗരത്തിനും ലോകത്തിനും ആശീർവാദം(ഉർബി എത് ഓർബി) നൽകിക്കൊണ്ടു മാർപാപ്പ പറഞ്ഞു.
ഈസ്റ്റർ ദിവ്യബലിയിലെ പ്രസംഗം ഒഴിവാക്കിയ മാർപാപ്പ ഉർബി എത് ഓർബി പ്രസംഗത്തിൽ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും നടമാടുന്ന അക്രമസംഭവങ്ങളെ അപലപിച്ചു.
ഭിന്നത മറന്ന് സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. സിറിയൻ പ്രതിസന്ധിക്കു രാഷ്ട്രീയ പരിഹാരം കാണണമെന്നു നിർദേശിച്ച മാർപാപ്പ യെമനിൽ പട്ടിണിയും യുദ്ധവും മൂലം ദുരിതത്തിലായ കുട്ടികളുടെ കാര്യം പ്രത്യേകം പരാമർശിച്ചു.