കൊളംബോ: ശ്രീലങ്കയിലെ സിനമൺ ഗ്രാൻഡ് ഹോട്ടലിൽ ചാവേർ ആക്രമണം നടത്തിയ ഭീകരൻ സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനു ക്യൂ നിൽക്കുന്പോഴെന്നു റിപ്പോർട്ട്. പ്ലേറ്റുമായി മറ്റ് അതിഥികൾക്ക് ഒപ്പം ക്യൂവിൽ നിന്ന മുഹമ്മദ് അസം മുഹമ്മദ് ഭീകരനാണെന്ന് ആരും സംശയിച്ചതേയില്ല.
പരിചാരകൻ പ്ലേറ്റിൽ ഭക്ഷണം വിളന്പുന്നതിനു തൊട്ടുമുന്‍പ് ഇയാൾ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ഹോട്ടൽ മാനേജർ പറഞ്ഞു. തലേദിവസമാണ് ശ്രീലങ്കൻ സ്വദേശിയായ ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്.ഹോട്ടലിൽ നൽകിയ വിലാസം തെറ്റാണെന്നു അന്വേഷണത്തിൽ തെളിഞ്ഞു.
ഈസ്റ്ററായിരുന്നതിനാൽ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി കുടുംബസമേതം ഒട്ടേറെപ്പേർ എത്തി. രാവിലെ എട്ടരയായിക്കാണും. ക്യൂവിന്റെ ആദ്യഭാഗത്തുനിന്ന ചാവേർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു മാനേജർ പറഞ്ഞു. അതിഥികളെ സ്വാഗതം ചെയ്യാൻനിന്ന ഹോട്ടൽ ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു.
സ്ഫോടനത്തെത്തുടർന്നു ഹോട്ടലിൽ പരിഭ്രാന്തി പടർന്നു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്കു സമീപം സ്ഥിതിചെയ്യുന്ന സിനമൺഗ്രാൻഡിലേക്ക് ഉടൻ തന്നെ സ്പെഷൽ ടാസ്ക് ഫോഴ്സ് എത്തി. മറ്റൊരു ആഡംബര ഹോട്ടലായ ഷാംഗ്രിലയിൽ രാവിലെ ഒന്‍പതോടെയാണു സ്ഫോടനം ഉണ്ടായത്. കിംഗ്സ്ബറി ഹോട്ടലിലും ഇതേസമയം തന്നെ സ്ഫോടനമുണ്ടായി. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നേരത്തെ സ് ഫോടനമുണ്ടായി.
പരിചാരകൻ പ്ലേറ്റിൽ ഭക്ഷണം വിളന്പുന്നതിനു തൊട്ടുമുന്‍പ് ഇയാൾ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ഹോട്ടൽ മാനേജർ പറഞ്ഞു. തലേദിവസമാണ് ശ്രീലങ്കൻ സ്വദേശിയായ ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്.ഹോട്ടലിൽ നൽകിയ വിലാസം തെറ്റാണെന്നു അന്വേഷണത്തിൽ തെളിഞ്ഞു.
ഈസ്റ്ററായിരുന്നതിനാൽ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി കുടുംബസമേതം ഒട്ടേറെപ്പേർ എത്തി. രാവിലെ എട്ടരയായിക്കാണും. ക്യൂവിന്റെ ആദ്യഭാഗത്തുനിന്ന ചാവേർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു മാനേജർ പറഞ്ഞു. അതിഥികളെ സ്വാഗതം ചെയ്യാൻനിന്ന ഹോട്ടൽ ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു.
സ്ഫോടനത്തെത്തുടർന്നു ഹോട്ടലിൽ പരിഭ്രാന്തി പടർന്നു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്കു സമീപം സ്ഥിതിചെയ്യുന്ന സിനമൺഗ്രാൻഡിലേക്ക് ഉടൻ തന്നെ സ്പെഷൽ ടാസ്ക് ഫോഴ്സ് എത്തി. മറ്റൊരു ആഡംബര ഹോട്ടലായ ഷാംഗ്രിലയിൽ രാവിലെ ഒന്‍പതോടെയാണു സ്ഫോടനം ഉണ്ടായത്. കിംഗ്സ്ബറി ഹോട്ടലിലും ഇതേസമയം തന്നെ സ്ഫോടനമുണ്ടായി. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നേരത്തെ സ് ഫോടനമുണ്ടായി.