കൊളംബോ: രാവിലത്തെ സ്ഫോടന ങ്ങൾക്കു പിന്നാലെ ഇന്നലെ വൈകുന്നേരം കൊളംബോയിൽ രണ്ടിടത്തുകൂടി സ്ഫോടനമുണ്ടായി. തെക്കൻ കൊളംബോയിലെ ദെഹിവാലയിലെ മൃഗശാലയ്ക്കു സമീപമുള്ള ഹോട്ടലിലായിരുന്നു സ്ഫോടനം. ഇവിടെ രണ്ടു പേർ കൊല്ലപ്പെട്ടു. കൊളംബോ ജില്ലയിലെ ഡെമാതഗോഡയിലെ പാർപ്പിടസമുച്ചയത്തിലായിരുന്നു എട്ടാമത്തെ സ്ഫോടനം. ഇതു ചാവേർ ആക്രമണമായിരു ന്നുവെന്നു പോലീസ് അറിയിച്ചു. ഇവിടെ പരിശോധനയ്ക്കെത്തിയ മൂന്നു പോലീസുകാർ ചാവേർ നടത്തിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
സ്ഫോടനത്തിൽ രണ്ടുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് നിലം പതിച്ചാണു പോലീസുകാർ കൊല്ലപ്പെട്ടത്. എട്ടാമത്തെ സ്ഫോടനത്തെത്തുടർന്ന് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. ജനങ്ങളോടു ശാന്തരായിരിക്കാ ൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ആഹ്വാനം ചെയ്തു. കൊളംബോയിലെ ആരാധനാലയങ്ങ ൾക്കു സുരക്ഷ വർധിപ്പിച്ചിട്ടു ണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ യും അവധി റദ്ദാക്കിയിട്ടുണ്ട്. അവധിയിലുള്ള എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ജോലിക്കെത്താൻ നിർദേശിച്ചിട്ടു ണ്ട്.
ശ്രീലങ്കയിലേക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ അയയ്ക്കാൻ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
സ്ഫോടന ത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുൻകാലങ്ങളിൽ എൽടിടിഇ ആയിരുന്നു ശ്രീലങ്കയിൽ പ്രധാനമായും ആക്രമണങ്ങൾ നടത്തിയിരുന്നത്. 2009ൽ എൽടിടിഇയു ടെ പതനത്തിനുശേ ഷം ഈ ദ്വീപുരാഷ്ട്രത്തി ൽ കാര്യമായ ആക്രമണങ്ങളുണ്ടായിട്ടില്ല.
സ്ഫോടനത്തിൽ രണ്ടുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് നിലം പതിച്ചാണു പോലീസുകാർ കൊല്ലപ്പെട്ടത്. എട്ടാമത്തെ സ്ഫോടനത്തെത്തുടർന്ന് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. ജനങ്ങളോടു ശാന്തരായിരിക്കാ ൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ആഹ്വാനം ചെയ്തു. കൊളംബോയിലെ ആരാധനാലയങ്ങ ൾക്കു സുരക്ഷ വർധിപ്പിച്ചിട്ടു ണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ യും അവധി റദ്ദാക്കിയിട്ടുണ്ട്. അവധിയിലുള്ള എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ജോലിക്കെത്താൻ നിർദേശിച്ചിട്ടു ണ്ട്.
ശ്രീലങ്കയിലേക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ അയയ്ക്കാൻ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
സ്ഫോടന ത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുൻകാലങ്ങളിൽ എൽടിടിഇ ആയിരുന്നു ശ്രീലങ്കയിൽ പ്രധാനമായും ആക്രമണങ്ങൾ നടത്തിയിരുന്നത്. 2009ൽ എൽടിടിഇയു ടെ പതനത്തിനുശേ ഷം ഈ ദ്വീപുരാഷ്ട്രത്തി ൽ കാര്യമായ ആക്രമണങ്ങളുണ്ടായിട്ടില്ല.