പഠാൻ: വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർധമാനെ വിട്ടുതന്നില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പു നല്കിയിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പഠാനിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
ഞാനാണോ തീവ്രവാദികളാണോ ജീവിച്ചിരിക്കേണ്ടത്. പ്രധാനമന്ത്രിക്കസേരയില്ലെങ്കിലും ഉണ്ടെങ്കിലും ദേശീയ സുരക്ഷയാണ് പ്രധാനം. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങൾക്കുനേർക്ക് വ്യോമസേന നടത്തിയ ആക്രമണം ജനം ആഗ്രഹിച്ചതായിരുന്നുവെന്നും മോദി പറഞ്ഞു.
ഞാനാണോ തീവ്രവാദികളാണോ ജീവിച്ചിരിക്കേണ്ടത്. പ്രധാനമന്ത്രിക്കസേരയില്ലെങ്കിലും ഉണ്ടെങ്കിലും ദേശീയ സുരക്ഷയാണ് പ്രധാനം. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങൾക്കുനേർക്ക് വ്യോമസേന നടത്തിയ ആക്രമണം ജനം ആഗ്രഹിച്ചതായിരുന്നുവെന്നും മോദി പറഞ്ഞു.