ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ 116 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. കേരളമടക്കം 14 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഈ മണ്ഡലങ്ങൾ.
ഗുജറാത്ത്(26), കേരളം(20) എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റിലേക്കും മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര(14), കർണാടക(14),യുപി(10), ഛത്തീസ്ഗഡ്(ഏഴ്), ഒഡീഷ(ആറ്), ബിഹാർ(അഞ്ച്)ബംഗാൾ(അഞ്ച്), ആസാം(നാല്), ഗോവ(രണ്ട്), കാഷ്മീർ(ഒന്ന്), ദാദ്ര നഗർ ഹവേലി(ഒന്ന്), ഡാമൻ ദിയു(ഒന്ന്) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
ബിജെപി അധ്യക്ഷൻ അമിത് ഷാ, സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ്, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എൻസിപി നേതാവ് സുപ്രിയ സുളെ തുടങ്ങിയവരാണു മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ഗുജറാത്ത്(26), കേരളം(20) എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റിലേക്കും മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര(14), കർണാടക(14),യുപി(10), ഛത്തീസ്ഗഡ്(ഏഴ്), ഒഡീഷ(ആറ്), ബിഹാർ(അഞ്ച്)ബംഗാൾ(അഞ്ച്), ആസാം(നാല്), ഗോവ(രണ്ട്), കാഷ്മീർ(ഒന്ന്), ദാദ്ര നഗർ ഹവേലി(ഒന്ന്), ഡാമൻ ദിയു(ഒന്ന്) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
ബിജെപി അധ്യക്ഷൻ അമിത് ഷാ, സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ്, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എൻസിപി നേതാവ് സുപ്രിയ സുളെ തുടങ്ങിയവരാണു മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.