ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ കസേര ദുർബലമാക്കാൻ ശ്രമം നടക്കുന്നെന്നും ജുഡീഷറിയുടെ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. തനിക്കെതിരേ മുൻ കോടതി ജീവനക്കാരി ലൈംഗികാരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ഈ പരാമർശം. ആരോപണത്തിനു പിന്നിൽ വലിയ ശക്തി പ്രവർത്തിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് ആരോപിച്ചു. പണം കൊണ്ടു തന്നെ സ്വാധീനിക്കാൻ പറ്റാത്തതുകൊണ്ടാണു സ്വഭാവഹത്യ എന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തെത്തുടർന്ന് ഇന്നലെ രാവിലെ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് നടത്തി. 20 വർഷത്തെ സർവീസിനുശേഷം 6,80,000 രൂപ മാത്രം ബാങ്ക് ബാലൻസുള്ള ഒരു ന്യായാധിപനു കിട്ടേണ്ട ബഹുമതി ഇതാണോ എന്നു ചോദിച്ചുകൊണ്ടാണു ചീഫ് ജസ്റ്റീസ് ആരോപണത്തെ നേരിട്ടത്. അടിയന്തര സിറ്റിംഗിനു ശേഷം ആരോപണത്തിൽ ജുഡീഷൽ ഉത്തരവിറക്കാതെ വിഷയം മാധ്യമങ്ങളുടെ യുക്തിക്കും ഉത്തരവാദപരമായ കർത്തവ്യത്തിനും വിടുകയാണ് സുപ്രീംകോടതി ചെയ്തത്.
പ്രത്യേക സിറ്റിംഗിനു ശേഷം ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, സഞ്ജയ് ഖന്ന എന്നിവരുടെ പേരിൽ ഹ്രസ്വമായ ഉത്തരവ് ഇറക്കി.
ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റീസ് ഉത്തരവിൽ ഒപ്പുവച്ചിട്ടുമില്ല. ആരോപണങ്ങൾ അപകീർത്തിപ്പെടുത്താനാണെന്നും വാർത്ത നൽകണോ എന്നതു മാധ്യമങ്ങളുടെ വിവേകത്തിനു വിടുന്നു എന്നും മാത്രമാണ് ഈ ഉത്തരവിൽ പറയുന്നത്.
അടുത്തയാഴ്ച ചില സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കേയാണ് ഈ ആരോപണം ഉയർത്തിയിരിക്കുന്നതെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. റഫാൽ കേസിൽ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെയുള്ളവ അടുത്തയാഴ്ച പരിഗണിക്കുന്നുണ്ട്.
ആരോപണങ്ങൾ നിഷേധിക്കുന്നതു തന്നെ തരംതാണ പ്രവൃത്തിയാകും എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഇതിനു പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014 മേയ് മാസത്തിനും 2018 ഡിസംബറിനുംഇടയിൽ സു പ്രീം കോടതിയിൽ ജൂണിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വസതിയിൽ വച്ച് തനിക്കു നേരേ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായി എന്നാണ് ആരോപണം. വഴങ്ങാത്തതിനെത്തുടർന്ന് തന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പ്രതികാര നടപടിയെടുത്തെന്നും യുവതി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് 22 നു സുപ്രീംകോടതി ജഡ്ജിമാർക്കു യുവതി പരാതി അയച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കിനും ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അറിവുണ്ടായിരുന്നു എന്നും മുപ്പത്തഞ്ചുകാരിയായ യുവതി അയച്ച 30 പേജുള്ള പരാതിയിൽ പറയുന്നു. ഇത് ഇന്നലെ രാവിലെ ചില ഓൺലൈൻ മാധ്യമങ്ങൾ വിശദമായി പ്രസിദ്ധീകരിച്ചു.
ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ചതെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടി പരാതി ഉന്നയിച്ച യുവതിക്കെതിരേ സ്വമേധയാ കെസെടുക്കണമെന്നുള്ള സോളിസിറ്റർ ജനറലിന്റെ ആവശ്യത്തോട് ചീഫ് ജസ്റ്റീസ് യോജിച്ചില്ല.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനും പുറമേ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ രാകേഷ് ഖന്നയും കോടതി മുറിയിൽ ഹാജരായിരുന്നു. ആരോപണം ബ്ലാക് മെയിലിംഗാണെന്നു പറഞ്ഞ സോളിസിറ്റർ ജനറൽ യുവതി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു ചൂ ണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസിന് അനുകൂല നിലപാടുമായി ബാർ അസോസിയേഷനും രംഗത്തെത്തി.
ജസ്റ്റീസുമാരായ അരുണ്‍ മിശ്രയും സഞ്ജയ് ഖന്നയും തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ വിധി പ്രസ്താവിക്കുന്നില്ലെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും നിർദേശിച്ചു.
സെബി മാത്യു
ആരോപണത്തെത്തുടർന്ന് ഇന്നലെ രാവിലെ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് നടത്തി. 20 വർഷത്തെ സർവീസിനുശേഷം 6,80,000 രൂപ മാത്രം ബാങ്ക് ബാലൻസുള്ള ഒരു ന്യായാധിപനു കിട്ടേണ്ട ബഹുമതി ഇതാണോ എന്നു ചോദിച്ചുകൊണ്ടാണു ചീഫ് ജസ്റ്റീസ് ആരോപണത്തെ നേരിട്ടത്. അടിയന്തര സിറ്റിംഗിനു ശേഷം ആരോപണത്തിൽ ജുഡീഷൽ ഉത്തരവിറക്കാതെ വിഷയം മാധ്യമങ്ങളുടെ യുക്തിക്കും ഉത്തരവാദപരമായ കർത്തവ്യത്തിനും വിടുകയാണ് സുപ്രീംകോടതി ചെയ്തത്.
പ്രത്യേക സിറ്റിംഗിനു ശേഷം ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, സഞ്ജയ് ഖന്ന എന്നിവരുടെ പേരിൽ ഹ്രസ്വമായ ഉത്തരവ് ഇറക്കി.
ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റീസ് ഉത്തരവിൽ ഒപ്പുവച്ചിട്ടുമില്ല. ആരോപണങ്ങൾ അപകീർത്തിപ്പെടുത്താനാണെന്നും വാർത്ത നൽകണോ എന്നതു മാധ്യമങ്ങളുടെ വിവേകത്തിനു വിടുന്നു എന്നും മാത്രമാണ് ഈ ഉത്തരവിൽ പറയുന്നത്.
അടുത്തയാഴ്ച ചില സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കേയാണ് ഈ ആരോപണം ഉയർത്തിയിരിക്കുന്നതെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. റഫാൽ കേസിൽ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെയുള്ളവ അടുത്തയാഴ്ച പരിഗണിക്കുന്നുണ്ട്.
ആരോപണങ്ങൾ നിഷേധിക്കുന്നതു തന്നെ തരംതാണ പ്രവൃത്തിയാകും എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഇതിനു പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014 മേയ് മാസത്തിനും 2018 ഡിസംബറിനുംഇടയിൽ സു പ്രീം കോടതിയിൽ ജൂണിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വസതിയിൽ വച്ച് തനിക്കു നേരേ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായി എന്നാണ് ആരോപണം. വഴങ്ങാത്തതിനെത്തുടർന്ന് തന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പ്രതികാര നടപടിയെടുത്തെന്നും യുവതി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് 22 നു സുപ്രീംകോടതി ജഡ്ജിമാർക്കു യുവതി പരാതി അയച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കിനും ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അറിവുണ്ടായിരുന്നു എന്നും മുപ്പത്തഞ്ചുകാരിയായ യുവതി അയച്ച 30 പേജുള്ള പരാതിയിൽ പറയുന്നു. ഇത് ഇന്നലെ രാവിലെ ചില ഓൺലൈൻ മാധ്യമങ്ങൾ വിശദമായി പ്രസിദ്ധീകരിച്ചു.
ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ചതെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടി പരാതി ഉന്നയിച്ച യുവതിക്കെതിരേ സ്വമേധയാ കെസെടുക്കണമെന്നുള്ള സോളിസിറ്റർ ജനറലിന്റെ ആവശ്യത്തോട് ചീഫ് ജസ്റ്റീസ് യോജിച്ചില്ല.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനും പുറമേ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ രാകേഷ് ഖന്നയും കോടതി മുറിയിൽ ഹാജരായിരുന്നു. ആരോപണം ബ്ലാക് മെയിലിംഗാണെന്നു പറഞ്ഞ സോളിസിറ്റർ ജനറൽ യുവതി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു ചൂ ണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസിന് അനുകൂല നിലപാടുമായി ബാർ അസോസിയേഷനും രംഗത്തെത്തി.
ജസ്റ്റീസുമാരായ അരുണ്‍ മിശ്രയും സഞ്ജയ് ഖന്നയും തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ വിധി പ്രസ്താവിക്കുന്നില്ലെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും നിർദേശിച്ചു.
സെബി മാത്യു