ന്യൂഡൽഹി: കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ എൽഡിഎഫിന്. ഏതാനും ദിവസം മുൻപ് യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച സി.ആർ. നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകുന്നതായി കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതി വ്യക്തമാക്കിയത്.
പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്ത് യുഡിഎഫിന് പിന്തുണ നൽകിയ നടപടിയിലാണ് സി.ആർ നീലകണ്ഠന് സസ്പെൻഷൻ. ആക്ടിംഗ് കണ്‍വീനറുടെ ചുമതല സംസ്ഥാന സംസ്ഥാന സെക്രട്ടറി പി.ടി. തുഫൈലിനെ ഏല്പിച്ചു.
അതേസമയം, ഡൽഹിയിൽ സിപിഎം പിന്തുണ ആപ്പിനാണെന്നും അറിയിച്ചു. ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് സി.ആർ . നീലകണ്ഠനെ സസ്പെൻഡ് ചെയ്ത വിവരം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസുവും പങ്കെടുത്തു ഡൽഹിയിലെ പാർട്ടിയുടെ പിന്തുണ വ്യക്തമാക്കി.
യുഡിഎഫിന് പിന്തുണ നൽകിയ നടപടിയിൽ സി.ആർ. നീലകണ്ഠനോട് പാർട്ടി വിശദീകരണം തേടിയിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നില്ലെന്നുമാണ് സോമനാഥ് ഭാരതി പറഞ്ഞത്. സസ്പെൻഷൻ എത്രകാലത്തേക്കാാണ് എന്നു വ്യക്തമാക്കിയിട്ടില്ല. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പൊന്നാനി, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിൽ യുഡിഎഫിന് ആം ആദ്മി പാർട്ടി പിന്തുണ നൽകുന്നതായി സി.ആർ. നീലകണ്ഠൻ വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്ത് യുഡിഎഫിന് പിന്തുണ നൽകിയ നടപടിയിലാണ് സി.ആർ നീലകണ്ഠന് സസ്പെൻഷൻ. ആക്ടിംഗ് കണ്‍വീനറുടെ ചുമതല സംസ്ഥാന സംസ്ഥാന സെക്രട്ടറി പി.ടി. തുഫൈലിനെ ഏല്പിച്ചു.
അതേസമയം, ഡൽഹിയിൽ സിപിഎം പിന്തുണ ആപ്പിനാണെന്നും അറിയിച്ചു. ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് സി.ആർ . നീലകണ്ഠനെ സസ്പെൻഡ് ചെയ്ത വിവരം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസുവും പങ്കെടുത്തു ഡൽഹിയിലെ പാർട്ടിയുടെ പിന്തുണ വ്യക്തമാക്കി.
യുഡിഎഫിന് പിന്തുണ നൽകിയ നടപടിയിൽ സി.ആർ. നീലകണ്ഠനോട് പാർട്ടി വിശദീകരണം തേടിയിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നില്ലെന്നുമാണ് സോമനാഥ് ഭാരതി പറഞ്ഞത്. സസ്പെൻഷൻ എത്രകാലത്തേക്കാാണ് എന്നു വ്യക്തമാക്കിയിട്ടില്ല. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പൊന്നാനി, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിൽ യുഡിഎഫിന് ആം ആദ്മി പാർട്ടി പിന്തുണ നൽകുന്നതായി സി.ആർ. നീലകണ്ഠൻ വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.