ഭോപ്പാൽ: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയ്ക്കെതിരേയുള്ള വിവാദപരാമർശനത്തിനു മാപ്പ് പറഞ്ഞെങ്കിലും കലിടയങ്ങാതെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ. മാലേഗാവ് സ്ഫോടനക്കേസിൽ ഒന്പതു വർഷമായി തന്നെ പീഡിപ്പിച്ചവർ മാപ്പ് പറയണമെന്നാണു കേസിൽ വിചാരണ നേരിടുന്ന അവർ പറയുന്നത്.
കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്ന പ്രജ്ഞാ സിംഗിന്റെ പ്രസ്താവന കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച അവർ മാപ്പ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ ശത്രുക്കളാണ് ഇതിൽനിന്നു ഗുണമുണ്ടാക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടു മാപ്പ് ചോദിക്കുകയാണെന്നും പ്രസ്താവന പിൻവലിക്കുകയാണെന്നുമാണ് അവർ പറഞ്ഞത്. ഭീകരവാദികളുടെ വെടിയുണ്ടകൊണ്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം തീർച്ചയായും രക്തസാക്ഷിയാണെന്നും പ്രജ്ഞാസിംഗ് പറഞ്ഞു.
പിറ്റേന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണു വീണ്ടും വിവാദ പരാമർശം. കേസുമായി ബന്ധപ്പെട്ട് ഒന്പതു വർഷമായി തന്നെ പീഡിപ്പിച്ച ആരെങ്കിലും മാപ്പ് പറഞ്ഞോയെന്നായിരുന്നു അവരുടെ മറുചോദ്യം. ആറു പേരുടെ മരണത്തിനിടെയാക്കിയ മാലേഗാവ് കേസിൽ വിചാരണ നേരിടുന്ന പ്രജ്ഞാ സിംഗ് ഇപ്പോൾ ജാമ്യത്തിലാണ്.
കർക്കറെയ്ക്കെതിരേയുള്ള പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറയാൻ പ്രജ്ഞ സിംഗ് നിർബന്ധിതയാവുകയായിരുന്നു. അധിക്ഷേപകരമായ പ്രസ്താവനയ്ക്കെതിരെ കോണ്ഗ്രസും ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും ശക്തമായ പ്രതിഷേധം കരേഖപ്പെടുത്തിയിരുന്നു. പ്രജ്ഞാ സിംഗിന്റെതു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നു പറഞ്ഞ് ബിജെപിയും തടിയൂരി. മാലേഗാവ് കേസ് അന്വേഷിച്ചിരുന്നത് കർക്കറെയായിരുന്നു.
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച എല്ലാ ധീര ജവാന്മാരെയും അപമാനിക്കുന്നതാണു പ്രസ്താവനയെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർക്കറെയെ രാജ്യദ്രോഹിയെന്നു ബിജെപി നേതാക്കൾക്കു മാത്രമേ വിളിക്കാനാവുകയുള്ളൂവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞിരുന്നു.
കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്ന പ്രജ്ഞാ സിംഗിന്റെ പ്രസ്താവന കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച അവർ മാപ്പ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ ശത്രുക്കളാണ് ഇതിൽനിന്നു ഗുണമുണ്ടാക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടു മാപ്പ് ചോദിക്കുകയാണെന്നും പ്രസ്താവന പിൻവലിക്കുകയാണെന്നുമാണ് അവർ പറഞ്ഞത്. ഭീകരവാദികളുടെ വെടിയുണ്ടകൊണ്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം തീർച്ചയായും രക്തസാക്ഷിയാണെന്നും പ്രജ്ഞാസിംഗ് പറഞ്ഞു.
പിറ്റേന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണു വീണ്ടും വിവാദ പരാമർശം. കേസുമായി ബന്ധപ്പെട്ട് ഒന്പതു വർഷമായി തന്നെ പീഡിപ്പിച്ച ആരെങ്കിലും മാപ്പ് പറഞ്ഞോയെന്നായിരുന്നു അവരുടെ മറുചോദ്യം. ആറു പേരുടെ മരണത്തിനിടെയാക്കിയ മാലേഗാവ് കേസിൽ വിചാരണ നേരിടുന്ന പ്രജ്ഞാ സിംഗ് ഇപ്പോൾ ജാമ്യത്തിലാണ്.
കർക്കറെയ്ക്കെതിരേയുള്ള പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറയാൻ പ്രജ്ഞ സിംഗ് നിർബന്ധിതയാവുകയായിരുന്നു. അധിക്ഷേപകരമായ പ്രസ്താവനയ്ക്കെതിരെ കോണ്ഗ്രസും ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയും ശക്തമായ പ്രതിഷേധം കരേഖപ്പെടുത്തിയിരുന്നു. പ്രജ്ഞാ സിംഗിന്റെതു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നു പറഞ്ഞ് ബിജെപിയും തടിയൂരി. മാലേഗാവ് കേസ് അന്വേഷിച്ചിരുന്നത് കർക്കറെയായിരുന്നു.
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച എല്ലാ ധീര ജവാന്മാരെയും അപമാനിക്കുന്നതാണു പ്രസ്താവനയെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർക്കറെയെ രാജ്യദ്രോഹിയെന്നു ബിജെപി നേതാക്കൾക്കു മാത്രമേ വിളിക്കാനാവുകയുള്ളൂവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞിരുന്നു.