അമേഠി: രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാരോപിച്ചു സ്വതന്ത്ര സ്ഥാനാർഥി തടസമുന്നയിച്ചതിനാൽ അമേഠിയിലെ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന നാളേക്കു നീട്ടി.
ബ്രിട്ടനിൽ രാഹുൽ ഗാന്ധി പാർട്ണറായുള്ള ഒരു കന്പനിയുടെ രേഖയിൽ ബ്രിട്ടീഷ് പൗരൻ എന്നു കാണിച്ചത് ഉദ്ധരിച്ചാണു തടസവാദം. ആ ബ്രിട്ടീഷ് കന്പനിയിൽനിന്ന് ആദായം ലഭിച്ചോ എന്നു വ്യക്തമാക്കിയിട്ടില്ലന്നതും ധ്രുവ് ലാൽ എന്ന സ്വതന്ത്രസ്ഥാനാർഥി തടസ വിഷയമാക്കി. ഇക്കാര്യങ്ങൾക്കു നാളെ മറുപടി നൽകുമെന്നു രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അറിയിച്ചു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്ഥാനാർഥി നൽകിയ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതു റിട്ടേണിംഗ് ഓഫീസർ അല്ലെന്നും കോടതിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികകളിലെ വിവരങ്ങളിൽ ഓരോ തവണയും മാറ്റങ്ങൾ ഉണ്ടന്നും ഇവ സംശയകരമാണെന്നും പറഞ്ഞു ബിജെപി വക്താക്കളും വിഷയം ഏറ്റുപിടിച്ചു.
ബ്രിട്ടനിൽ രാഹുൽ ഗാന്ധി പാർട്ണറായുള്ള ഒരു കന്പനിയുടെ രേഖയിൽ ബ്രിട്ടീഷ് പൗരൻ എന്നു കാണിച്ചത് ഉദ്ധരിച്ചാണു തടസവാദം. ആ ബ്രിട്ടീഷ് കന്പനിയിൽനിന്ന് ആദായം ലഭിച്ചോ എന്നു വ്യക്തമാക്കിയിട്ടില്ലന്നതും ധ്രുവ് ലാൽ എന്ന സ്വതന്ത്രസ്ഥാനാർഥി തടസ വിഷയമാക്കി. ഇക്കാര്യങ്ങൾക്കു നാളെ മറുപടി നൽകുമെന്നു രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അറിയിച്ചു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്ഥാനാർഥി നൽകിയ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതു റിട്ടേണിംഗ് ഓഫീസർ അല്ലെന്നും കോടതിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികകളിലെ വിവരങ്ങളിൽ ഓരോ തവണയും മാറ്റങ്ങൾ ഉണ്ടന്നും ഇവ സംശയകരമാണെന്നും പറഞ്ഞു ബിജെപി വക്താക്കളും വിഷയം ഏറ്റുപിടിച്ചു.