മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഉൾപ്പെടാതിരുന്നത് വൻ ചർച്ചയ്ക്ക് കാരണമായിരുന്നു. എം.എസ്. ധോണിയുടെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി പന്തിനു പകരം ദിനേശ് കാർത്തികാണ് സ്ഥാനം പിടിച്ചത്. പന്തിനെ തഴഞ്ഞ് കാർത്തിക്കിനെ ടീമിലെത്തിക്കാൻ കാരണം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് അദ്ദേഹത്തിലുണ്ടായ വിശ്വാസമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഋഷഭ് പന്തിനെയോ കാർത്തിക്കിനെയോ രണ്ടാം നന്പർ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കാനായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ പദ്ധതി. കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്താനായിരുന്നു കോഹ്ലിക്ക് താല്പര്യം. പരിചയസന്പത്തും വിക്കറ്റ് കീപ്പിംഗിൽ പന്തിനേക്കാൾ മികവുണ്ടെന്നതും കാർത്തിക്കിലുള്ള കോഹ്ലിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
കാർത്തിക്കിനെ മതിയെന്ന് കോഹ്ലി
11:39 PM Apr 20, 2019 | Deepika.com