ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. കുടുംബത്തോടൊപ്പം ഈസ്റ്റർ ആഘോഷിക്കൻ ഏഴു ദിവസം വേണമെന്നാണ് മിഷേൽ ആവശ്യപ്പെട്ടത്. ദുബായിൽനിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിസംബർ 22നാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലിന് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.