ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികൾ ബസിൽനിന്ന് ആളുകളെ ഇറക്കി 14 പേരെ വെടിവച്ചുകൊന്നു. പാക് നാവികസേനയിലെ ഒന്പതുപേരും കോസ്റ്റ് ഗാർഡ്, വ്യോമസേന എന്നിവയിലെ ഓരോ അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോറിന്റെ യൂണിഫോം ധരിച്ച ഇരുപതോളം പേരാണ് ആക്രമണം നടത്തിയത്. വാഹനപരിശോധന എന്ന വ്യാജേന കറാച്ചി, ഗ്വാഡർ തുറമുഖങ്ങൾക്കിടെ ഓടുകയായിരുന്ന ആറു ബസുകൾ തടഞ്ഞു. യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ചിലരെ മാത്രം ബസിൽനിന്നിറങ്ങി വെടിവയ്ക്കുകയായിരുന്നു. 16 പേരെയാണ് ബസിൽനിന്ന് ഇറക്കിയതെന്നും രണ്ടുപേർ രക്ഷപ്പെട്ടുവെന്നു ബലൂച് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സിവിലിയന്മാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂച് വിഘടനഗ്രൂപ്പ് അറിയിച്ചു.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ, പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. ചൈനാ-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ചൈന ഇവിടെ വൻ തുക മുടക്കുന്നുണ്ട്.ഏതാനും ദിവസം മുന്പ് പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ ഷിയാ ന്യൂനപക്ഷത്തിൽപ്പെട്ട 20 പേർ കൊല്ലപ്പെട്ടിരുന്നു.
അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോറിന്റെ യൂണിഫോം ധരിച്ച ഇരുപതോളം പേരാണ് ആക്രമണം നടത്തിയത്. വാഹനപരിശോധന എന്ന വ്യാജേന കറാച്ചി, ഗ്വാഡർ തുറമുഖങ്ങൾക്കിടെ ഓടുകയായിരുന്ന ആറു ബസുകൾ തടഞ്ഞു. യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ചിലരെ മാത്രം ബസിൽനിന്നിറങ്ങി വെടിവയ്ക്കുകയായിരുന്നു. 16 പേരെയാണ് ബസിൽനിന്ന് ഇറക്കിയതെന്നും രണ്ടുപേർ രക്ഷപ്പെട്ടുവെന്നു ബലൂച് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സിവിലിയന്മാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂച് വിഘടനഗ്രൂപ്പ് അറിയിച്ചു.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ, പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. ചൈനാ-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ചൈന ഇവിടെ വൻ തുക മുടക്കുന്നുണ്ട്.ഏതാനും ദിവസം മുന്പ് പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ ഷിയാ ന്യൂനപക്ഷത്തിൽപ്പെട്ട 20 പേർ കൊല്ലപ്പെട്ടിരുന്നു.