ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. 2007 ൽ ഗുജറാത്ത് നിയമസഭയിലേക്കു മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭൂമിയെ കുറിച്ച് ഇത്തവണ മോദി മൗനം പാലിക്കുകയാണെന്നാരോപിച്ച് ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ സാകേത് ഗോഖലെയാണ് ആവശ്യപ്പെട്ടത്.
ഗുജറാത്ത് ഗാന്ധി നഗർ സെക്ടർ ഒന്നിൽ 411-ാം നന്പർ ഭൂമി തന്റേതാണെന്നായിരുന്നു 2007ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി പറഞ്ഞിരുന്നത്. ഗുജറാത്ത് സർക്കാർ 1998ൽ നടപ്പിലാക്കിയ നിയമസഭാ സാമാജികർക്കു കുറഞ്ഞ വിലയിൽ ഭൂമി അനുവദിച്ചതു പ്രകാരമായിരുന്നു ഇത് ലഭിച്ചത്. 2002ൽ 1.3 ലക്ഷം രൂപയ്ക്കാണ് മോദിക്ക് ലഭിച്ചത്. 2007ൽ ഈ ഭൂമിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2012ലെയും 2014ലെയും സത്യവാങ്മൂലങ്ങളിൽ ഇതേക്കുറിച്ചു രേഖപ്പെടുത്തിയില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങളിൽ ഈ ഭൂമിയുടെ നാലിലൊന്ന് അവകാശം മോദിക്കുണ്ടെന്ന് വ്യക്തമാക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഭൂമിയുടെ നാലിലൊന്ന് അവകാശം തന്റേതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ ഭൂമിയെ കുറിച്ചു പലർ അവകാശപ്പെടുന്നതിനു പിന്നിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്ത് ഗാന്ധി നഗർ സെക്ടർ ഒന്നിൽ 411-ാം നന്പർ ഭൂമി തന്റേതാണെന്നായിരുന്നു 2007ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി പറഞ്ഞിരുന്നത്. ഗുജറാത്ത് സർക്കാർ 1998ൽ നടപ്പിലാക്കിയ നിയമസഭാ സാമാജികർക്കു കുറഞ്ഞ വിലയിൽ ഭൂമി അനുവദിച്ചതു പ്രകാരമായിരുന്നു ഇത് ലഭിച്ചത്. 2002ൽ 1.3 ലക്ഷം രൂപയ്ക്കാണ് മോദിക്ക് ലഭിച്ചത്. 2007ൽ ഈ ഭൂമിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2012ലെയും 2014ലെയും സത്യവാങ്മൂലങ്ങളിൽ ഇതേക്കുറിച്ചു രേഖപ്പെടുത്തിയില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങളിൽ ഈ ഭൂമിയുടെ നാലിലൊന്ന് അവകാശം മോദിക്കുണ്ടെന്ന് വ്യക്തമാക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഭൂമിയുടെ നാലിലൊന്ന് അവകാശം തന്റേതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ ഭൂമിയെ കുറിച്ചു പലർ അവകാശപ്പെടുന്നതിനു പിന്നിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.