കോൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു നിരീക്ഷകനായി ബിഹാർ മുൻ ചീഫ് ഇലക്ടറൽ ഓഫീസർ അജയ് വി. നായകിനെ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു.1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നായക് കഴിഞ്ഞ വർഷമാണു സർവീസിൽനിന്നു വിരമിച്ചത്. 19നു ചുമതലയേൽക്കും. തെരഞ്ഞെടുപ്പു സ്പെഷൽ പോലീസ് ഓഫീസറായി വിവേക് ദുബൈയെ കമ്മീഷൻ കഴിഞ്ഞദിവസം നിയമിച്ചിരുന്നു.
പശ്ചിമബംഗാളിൽ നാലു ഘട്ടമായാണു തെരഞ്ഞെടുപ്പു നടക്കുന്നത്. കൂച്ച് ബെഹാറിലെയും അലിപുർദോറിലെയും ലോക്സഭാ സീറ്റുകളിലേക്ക് ഏപ്രിൽ11നാണ് പോളിംഗ്. മറ്റു 40 മണ്ഡലങ്ങളിൽ ആറു ഘട്ടമായാണു തെരഞ്ഞെടുപ്പ്.
പശ്ചിമബംഗാളിൽ നാലു ഘട്ടമായാണു തെരഞ്ഞെടുപ്പു നടക്കുന്നത്. കൂച്ച് ബെഹാറിലെയും അലിപുർദോറിലെയും ലോക്സഭാ സീറ്റുകളിലേക്ക് ഏപ്രിൽ11നാണ് പോളിംഗ്. മറ്റു 40 മണ്ഡലങ്ങളിൽ ആറു ഘട്ടമായാണു തെരഞ്ഞെടുപ്പ്.