ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ഡാമൻ ഡിയുവിലും ദാദ്ര നാഗർ ഹവേലിയിലും ദുഃഖവെള്ളിയാഴ്ച ഗസറ്റഡ് അവധിയാണെന്ന മുംബൈ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു സിബിസിഐ. മുംബൈ ഹൈക്കോടതിയിലെ ജസ്റ്റീസുമാരായ പ്രദീപ് നന്ദ്രജോഗ്, എൻ.എം ജാംദാർ എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ഏറെ ആഹ്ലാദം നൽകുന്നതാണെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ് പത്രക്കുറിപ്പിൽ അറിയിച്ചു.
രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ദുഃഖവെള്ളിയാഴ്ച ഗസറ്റഡ് അവധി ആയിരിക്കില്ലെന്ന സർക്കാർ പ്രഖ്യാപനം ഇവിടങ്ങളിലെ വിശ്വാസസമൂഹത്തിൽ ഏറെ വേദനയുളവാക്കിയിരുന്നു. ദുഃഖവെള്ളിയാഴ്ച അവധി നീക്കം ചെയ്തത് ക്രൈസ്തവ സമൂഹത്തിൽ വലിയ ആശങ്കയും ഉയർത്തി. ഏപ്രിൽ 19ന് സ്കൂളുകളും കോളജുകളും ഉൾപ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു നിർദേശം. ഇതിനെതിരേ ആന്റണി ഫ്രാൻസിസ്കോ ഡ്യുറേറ്റ് എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഇതിനെ പിന്തുണച്ച് സിബിസിഐയും ഗോവ രൂപതയും അലയൻസ് ഡിഫൻഡിംഗ് ഫ്രീഡവും രംഗത്തെത്തി.
പരാതിക്കാരനുവേണ്ടി അഭിഭാഷകനായ ഹരേഷ് ജഗ്തിയാനിയാണ് മുംബൈ ഹൈക്കോടതിയിൽ ഹാജരായത്. ദുഃഖവെള്ളിയാഴ്ച അവധി നീക്കംചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത് എങ്ങനെയെന്നായിരുന്നു ആദ്യംതന്നെ ചീഫ് ജസ്റ്റീസ് ചോദിച്ചത്. തുടർന്ന് ബന്ധപ്പെട്ട അധികൃതരോട് മറുപടി നൽകാനും ചീഫ് ജസ്റ്റീസ് നിർദേശിച്ചു. പിന്നീടാണ് ദുഃഖവെള്ളിയാഴ്ച ഒൗദ്യോഗിക അവധി ആണെന്നു ഉറപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതെന്നും സിബിസിഐ പത്രക്കുറിപ്പിൽ വിശദീകരിച്ചു.
രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ദുഃഖവെള്ളിയാഴ്ച ഗസറ്റഡ് അവധി ആയിരിക്കില്ലെന്ന സർക്കാർ പ്രഖ്യാപനം ഇവിടങ്ങളിലെ വിശ്വാസസമൂഹത്തിൽ ഏറെ വേദനയുളവാക്കിയിരുന്നു. ദുഃഖവെള്ളിയാഴ്ച അവധി നീക്കം ചെയ്തത് ക്രൈസ്തവ സമൂഹത്തിൽ വലിയ ആശങ്കയും ഉയർത്തി. ഏപ്രിൽ 19ന് സ്കൂളുകളും കോളജുകളും ഉൾപ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു നിർദേശം. ഇതിനെതിരേ ആന്റണി ഫ്രാൻസിസ്കോ ഡ്യുറേറ്റ് എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഇതിനെ പിന്തുണച്ച് സിബിസിഐയും ഗോവ രൂപതയും അലയൻസ് ഡിഫൻഡിംഗ് ഫ്രീഡവും രംഗത്തെത്തി.
പരാതിക്കാരനുവേണ്ടി അഭിഭാഷകനായ ഹരേഷ് ജഗ്തിയാനിയാണ് മുംബൈ ഹൈക്കോടതിയിൽ ഹാജരായത്. ദുഃഖവെള്ളിയാഴ്ച അവധി നീക്കംചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത് എങ്ങനെയെന്നായിരുന്നു ആദ്യംതന്നെ ചീഫ് ജസ്റ്റീസ് ചോദിച്ചത്. തുടർന്ന് ബന്ധപ്പെട്ട അധികൃതരോട് മറുപടി നൽകാനും ചീഫ് ജസ്റ്റീസ് നിർദേശിച്ചു. പിന്നീടാണ് ദുഃഖവെള്ളിയാഴ്ച ഒൗദ്യോഗിക അവധി ആണെന്നു ഉറപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതെന്നും സിബിസിഐ പത്രക്കുറിപ്പിൽ വിശദീകരിച്ചു.