ആനന്ദ്: മധ്യഗുജറാത്തിലെ ആനന്ദ് മണ്ഡലത്തിൽ ഇത്തവണ വിജയിക്കാനായില്ലെങ്കിൽ ഗുജറാത്തിൽ ഒറ്റ സീറ്റിലും കോൺഗ്രസ് വിജയിക്കില്ല-പറയുന്നത് ആനന്ദിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ ഭരത് സിംഗ് സോളങ്കി. ഈ അവകാശവാദത്തിൽ കഴന്പുണ്ട്. ഗുജറാത്തിൽ കോൺഗ്രസിന് ഏറ്റവും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് അമുലിന്റെ പേരിൽ അറിയപ്പെടുന്ന ആനന്ദ്. പത്തു തവണ കോൺഗ്രസ് വിജയിച്ച ആനന്ദിൽ 1989,1999, 2014 തെരഞ്ഞെടുപ്പുകളിലാണു ബിജെപി വിജയിച്ചത്. ഗുജറാത്ത് കലാപത്തിനുശേഷമാണ് ആനന്ദ് ഉൾപ്പെടുന്ന മധ്യഗുജറാത്തിൽ ബിജെപി ശക്തിയാർജിച്ചത്.
2014ൽ ഗുജറാത്തിലെ എല്ലാ സീറ്റിലും വിജയിച്ച ബിജെപിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആനന്ദിലായിരുന്നു. ആനന്ദിലും സബർകന്തയിലും മാത്രമായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം ലക്ഷത്തിൽ താഴെയായത്.
സിറ്റിംഗ് എംപി ദിലീപ് പട്ടേലിനെ ഇത്തവണ ബിജെപി ഒഴിവാക്കി മിതേഷ് പട്ടേലിനെ സ്ഥാനാർഥിയാക്കി. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വിജയം കൊണ്ടുവരുമെന്നു മിതേഷ് പറയുന്നു. എന്നാൽ, ആനന്ദ് മണ്ഡലം ഭരത് സിംഗ് സോളങ്കിയുടെ കുടുംബസ്വത്താണ്. അഞ്ചു തവണയാണ് ഇവിടെനിന്ന് സോളങ്കിയുടെ മുത്തച്ഛൻ ഈശ്വർ ചാവ്ഡ വിജയിച്ചത്. 2004, 2009 തെരഞ്ഞെടുപ്പുകളിൽ ഭരത് സോളങ്കി വിജയിച്ചു. അതേസമയം, മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്തയാളാണ് സോളങ്കിയെന്ന് ഒരു വിഭാഗം കോൺഗ്രസുകാർക്ക് ആക്ഷേപമുണ്ട്.
സോളങ്കിയുടെ അടുത്ത ബന്ധവും പിസിസി അധ്യക്ഷനുമായ അമിത് ചാവ്ഡയായിരുന്നു ആനന്ദിൽ സ്ഥാനാർഥിയാകേണ്ടിയിരുന്നതെന്നു പറയുന്നവരുമുണ്ട്. അൻക്ലാവ് എംഎൽഎയാണ് അമിത് ചാവ്ഡ. 2015 മുതൽ 2017വരെ സോളങ്കി പിസിസി അധ്യക്ഷനായിരുന്നു. തുടർന്നാണ് ചാവ്ഡ അധ്യക്ഷനായത്.
ആനന്ദ് ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം വിജയിച്ചത് കോൺഗ്രസാണ്. ബിജെപി രണ്ടിൽ വിജയിച്ചു. സോളങ്കി ഉൾപ്പെടുന്ന ക്ഷത്രിയ ഠാക്കൂർ വിഭാഗത്തിന്റെ നെടുംകോട്ടയാണ് ആനന്ദ്. 7.5 ലക്ഷം ക്ഷത്രിയ ഠാക്കൂർമാരാണ് ഈ മണ്ഡലത്തിലുള്ളത്. പട്ടേൽമാർ 2.42 ലക്ഷവും മുസ്ലിംകൾ 1.7 ലക്ഷവും ഉണ്ട്. ബിജെപി സ്ഥാനാർഥി മിതേഷ് പട്ടേൽവിഭാഗക്കാരനാണ്.
2014ൽ ഗുജറാത്തിലെ എല്ലാ സീറ്റിലും വിജയിച്ച ബിജെപിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആനന്ദിലായിരുന്നു. ആനന്ദിലും സബർകന്തയിലും മാത്രമായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം ലക്ഷത്തിൽ താഴെയായത്.
സിറ്റിംഗ് എംപി ദിലീപ് പട്ടേലിനെ ഇത്തവണ ബിജെപി ഒഴിവാക്കി മിതേഷ് പട്ടേലിനെ സ്ഥാനാർഥിയാക്കി. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ വിജയം കൊണ്ടുവരുമെന്നു മിതേഷ് പറയുന്നു. എന്നാൽ, ആനന്ദ് മണ്ഡലം ഭരത് സിംഗ് സോളങ്കിയുടെ കുടുംബസ്വത്താണ്. അഞ്ചു തവണയാണ് ഇവിടെനിന്ന് സോളങ്കിയുടെ മുത്തച്ഛൻ ഈശ്വർ ചാവ്ഡ വിജയിച്ചത്. 2004, 2009 തെരഞ്ഞെടുപ്പുകളിൽ ഭരത് സോളങ്കി വിജയിച്ചു. അതേസമയം, മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്തയാളാണ് സോളങ്കിയെന്ന് ഒരു വിഭാഗം കോൺഗ്രസുകാർക്ക് ആക്ഷേപമുണ്ട്.
സോളങ്കിയുടെ അടുത്ത ബന്ധവും പിസിസി അധ്യക്ഷനുമായ അമിത് ചാവ്ഡയായിരുന്നു ആനന്ദിൽ സ്ഥാനാർഥിയാകേണ്ടിയിരുന്നതെന്നു പറയുന്നവരുമുണ്ട്. അൻക്ലാവ് എംഎൽഎയാണ് അമിത് ചാവ്ഡ. 2015 മുതൽ 2017വരെ സോളങ്കി പിസിസി അധ്യക്ഷനായിരുന്നു. തുടർന്നാണ് ചാവ്ഡ അധ്യക്ഷനായത്.
ആനന്ദ് ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം വിജയിച്ചത് കോൺഗ്രസാണ്. ബിജെപി രണ്ടിൽ വിജയിച്ചു. സോളങ്കി ഉൾപ്പെടുന്ന ക്ഷത്രിയ ഠാക്കൂർ വിഭാഗത്തിന്റെ നെടുംകോട്ടയാണ് ആനന്ദ്. 7.5 ലക്ഷം ക്ഷത്രിയ ഠാക്കൂർമാരാണ് ഈ മണ്ഡലത്തിലുള്ളത്. പട്ടേൽമാർ 2.42 ലക്ഷവും മുസ്ലിംകൾ 1.7 ലക്ഷവും ഉണ്ട്. ബിജെപി സ്ഥാനാർഥി മിതേഷ് പട്ടേൽവിഭാഗക്കാരനാണ്.