ന്യൂഡൽഹി: വോട്ടർമാർ ബിജെപിക്കാണോ വോട്ട് ചെയ്യുന്നത് എന്നുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിംഗ് ബൂത്തിൽ കാമറകൾ വച്ചിട്ടുണ്ടെന്ന് ഗുജറാത്തിലെ ബിജെപി എംഎൽഎ. ബിജെപിക്കായി വോട്ട് ചെയ്യാത്തവരെ മോദി ഈ കാമറയിലൂടെ തിരിച്ചറിയുമെന്നാണ് എംഎൽഎ രമേഷ് കത്താരയുടെ വിവാദ പരാമർശം.
വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉണ്ടാകും അത് നോക്കി വോട്ട് ചെയ്താൽ മാത്രം മതി. വോട്ട് ആർക്കാണ് ചെയ്യുന്നത് എന്ന് മോദിക്ക് കാമറ വഴി കാണാൻ കഴിയുന്നുണ്ടെന്ന് ഓർമ വേണമെന്നും രമേഷ് കത്താര താക്കീത് നൽകുന്നു.
ബിജെപിക്കാണോ കോണ്‍ഗ്രസിനാണോ വോട്ട് ചെയ്തതെന്ന് കൃത്യമായി അറിയാൻ കഴിയും. ആധാർ കാർഡ് ഉൾപ്പെടെ എല്ലാ തിരിച്ചറിയൽ രേഖകളിലും വോട്ടർമാരുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ആർക്കും ജോലി ലഭിക്കില്ലെന്നും ബിജെപി എംഎൽഎ ഭീഷണിപ്പെടുത്തുന്നു.
വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉണ്ടാകും അത് നോക്കി വോട്ട് ചെയ്താൽ മാത്രം മതി. വോട്ട് ആർക്കാണ് ചെയ്യുന്നത് എന്ന് മോദിക്ക് കാമറ വഴി കാണാൻ കഴിയുന്നുണ്ടെന്ന് ഓർമ വേണമെന്നും രമേഷ് കത്താര താക്കീത് നൽകുന്നു.
ബിജെപിക്കാണോ കോണ്‍ഗ്രസിനാണോ വോട്ട് ചെയ്തതെന്ന് കൃത്യമായി അറിയാൻ കഴിയും. ആധാർ കാർഡ് ഉൾപ്പെടെ എല്ലാ തിരിച്ചറിയൽ രേഖകളിലും വോട്ടർമാരുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ആർക്കും ജോലി ലഭിക്കില്ലെന്നും ബിജെപി എംഎൽഎ ഭീഷണിപ്പെടുത്തുന്നു.