ഡേവിഡ് വാർണറും 51 (47), ജോണി ബെയർസ്റ്റോയും 41 (31) ഹൈദരാബാദിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടെത്തിയവർ ആരും രണ്ടക്കം കണ്ടില്ല.
സ്കോർ:
ഡൽഹി കാപ്പിറ്റൽസ്: 155/7
സൺറൈസേഴ്സ്്: 116/18.5
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസ് ആതിഥേയരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സ് എടുത്തത്.
ഡൽഹിക്കായി ഓപ്പണർമാരായ പൃഥ്വി ഷായ്ക്കും (നാല് റണ്‍സ്) ശിഖർ ധവാനും (ഏഴ് റണ്‍സ്) രണ്ടക്കം പോലും കണ്ടെത്താനായില്ല. 3.2 ഓവറിൽ സ്കോർബോർഡിൽ 20 റണ്‍സുള്ളപ്പോൾ രണ്ട് ഓപ്പണർമാരും പവലിയനിൽ മടങ്ങിയെത്തി. മൂന്നാം വിക്കറ്റിൽ കോളിൻ മണ്റൊയും ശ്രേയസ് അയ്യറും 49 റണ്‍സ് കൂട്ടിച്ചേർത്തു. 40 പന്തിൽ 45 റണ്‍സ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് ഡൽഹി ഇന്നിംഗ്സിലെ ടോപ് സ്കോറർ.
അഞ്ചാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് അലക്ഷ്യമായ ഷോട്ടിലൂടെ പുറത്തായി. 19 പന്തിൽ 23 റണ്‍സ് ആയിരുന്നു പന്തിന്റെ സന്പാദ്യം. 11 പന്തിൽ 14 റണ്‍സുമായി അക്സർ പട്ടേൽ പുറത്താകാതെനിന്നു. സണ്‍റൈസേഴ്സിനായി ഭുവനേശ്വർ കുമാർ 33 റണ്‍സിനു രണ്ടും ഖലീൽ അഹമ്മദ് 30 റണ്‍സിന് മൂന്നും വിക്കറ്റ് വീഴ്ത്തി.
പൃഥ്വി ഷാ, ശിഖർ ധവാൻ, ഋഷഭ് പന്ത് എന്നിവരുടെ നിർണായക വിക്കറ്റുകളാണ് ഖലീൽ അഹമ്മദ് സ്വന്തമാക്കിയത്. റഷീദ് ഖാൻ നാല് ഓവറിൽ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.