സാമൂഹ്യനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ട് ചരിത്രത്തിൽനിന്നു പുറത്താക്കപ്പെട്ട സമൂഹത്തെ സാമൂഹ്യ- രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലേക്കു കൈപിടിച്ചുയർത്തി അവർക്ക് അധികാര പങ്കാളിത്തം നല്കാൻ വിപ്ലവാത്മകമായ ഇടപെടലുകൾ നടത്തിയ ഇതിഹാസ പുരുഷനായിരുന്നു ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹേബ് അംബേദ്കർ. 1891 ഏപ്രിൽ 14 നു ജനിച്ച അംബേദ്കറുടെ 128ാം ജന്മവാർഷികമായിരുന്നു ഇന്നലെ.
ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിക്കു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ തലയുയർത്തി നിൽക്കണമെന്നുള്ള ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആ ലക്ഷ്യസാക്ഷാത്കരണത്തിന് ഒരു ശക്തമായ ഭരണഘടന അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മനസിലാക്കി. അതിനായി ജവഹർലാൽ നെഹ്റു, വല്ലഭഭായിപട്ടേൽ, ഡോ. അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയവരുമായി ആലോചിച്ച് വിദഗ്ധരും സാംസ്കാരിക നായകരും പ്രഗത്ഭരായ അഭിഭാഷകരും അടങ്ങുന്ന ഒരു ഭരണഘടനാ സമിതിക്കു രൂപം നല്കി. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായി ക്രാന്തദർശിയും ഉത്പതൃഷ്ണുവുമായ ഡോ. ബാബാ സാഹേബ് അംബേദ്കറെയാണു ചുമതലപ്പെടുത്തിയത്.
രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടനയുടെ കരടുരൂപരേഖ തയാറായത്. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. വ്യക്തിയുടെയോ ഭരണകർത്താവിന്റെയോ സർക്കാരിന്റെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ നടത്താൻ നമ്മുടെ ഭരണഘടനയിൽ സാധ്യമല്ല. പാർലമെന്റിന്റെ അംഗീകാരത്തോടെ കാലോചിതമായ ഭേദഗതികൾ നടത്താം.
മാന്യമായ തൊഴിലും തുല്യനീതിയും സമത്വവും ഉണ്ടെങ്കിൽ മാത്രമേ ഒരു മനുഷ്യന് സ്വാതന്ത്ര്യവും അന്തസും ഉണ്ടായിരിക്കുകയുള്ളൂ. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് എവിടെയും ചങ്ങലയാണെന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ വച്ചുതന്നെ ചങ്ങലയിടപ്പെട്ടവരായി മാറുന്നു എന്നതാണ് ഇന്ത്യയിലെ ദളിതരുടെ ഗതികേട്. ജാതിവ്യവസ്ഥ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നിടത്തോളം കാലം ഇവിടെ സാമൂഹികനീതി ദളിത്-പിന്നോക്ക ജനതയ്ക്കു മരീചികയാണെന്നു ഡോ. അംബേദ്കർ തിരിച്ചറിഞ്ഞു.
ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനും മതനിരപേക്ഷത പ്രാണവായുപോലെ സംരക്ഷിക്കുന്നതിനും പകരം മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്ത്, ഭരണഘടനയെ നിർജീവമാക്കി, സംവരണാവകാശങ്ങൾ ഇല്ലാതാക്കി, ദളിത്- പിന്നോക്ക ജനതയെ ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യാനുള്ള നയമാണ് അധികാരിവർഗം നിഗൂഢമായി നടത്തുന്നത് എന്ന് ആക്ഷേപമുണ്ട്. ദളിത്- പിന്നോക്ക ജനതയുടെ സമുദ്ധാരകനായ ഡോ. അംബേദ്കർ പൂനാ കരാറിലൂടെ ഭരണഘടനാപരമായി മൗലികാവകാശമാക്കി നേടിത്തന്ന സംവരണം സ്വാർഥതയ്ക്കും രാഷ്ട്രീയാധികാര നേട്ടത്തിനുംവേണ്ടി തെരുവുചെണ്ടയാക്കി മാറ്റിയിരിക്കുകയാണിന്ന്. അദ്ദേഹത്തിന്റെ ധർമസമരപോരാട്ടത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസവും ജോലിയും പഞ്ചായത്തു മുതൽ പാർലമെന്റുവരെ ജനപ്രതിനിധികളുമൊക്കെയാകാൻ ഭാഗ്യം ലഭിച്ചവർപോലും ക്രിയാത്മകമായ ഒരു സാമൂഹ്യപ്രതികരണത്തിനു തയാറാകുന്നില്ല.
ഡോ. അംബേദ്കറിനെയും അംബേദ്കറിസത്തെയും തമസ്കരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം ജീവിച്ചില്ലായിരുന്നുവെങ്കിൽ അധഃസ്ഥിത ജനതയുടെ അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിക്കാം.
ജോൺ തറപ്പേൽ
ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിക്കു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ തലയുയർത്തി നിൽക്കണമെന്നുള്ള ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആ ലക്ഷ്യസാക്ഷാത്കരണത്തിന് ഒരു ശക്തമായ ഭരണഘടന അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മനസിലാക്കി. അതിനായി ജവഹർലാൽ നെഹ്റു, വല്ലഭഭായിപട്ടേൽ, ഡോ. അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയവരുമായി ആലോചിച്ച് വിദഗ്ധരും സാംസ്കാരിക നായകരും പ്രഗത്ഭരായ അഭിഭാഷകരും അടങ്ങുന്ന ഒരു ഭരണഘടനാ സമിതിക്കു രൂപം നല്കി. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായി ക്രാന്തദർശിയും ഉത്പതൃഷ്ണുവുമായ ഡോ. ബാബാ സാഹേബ് അംബേദ്കറെയാണു ചുമതലപ്പെടുത്തിയത്.
രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടനയുടെ കരടുരൂപരേഖ തയാറായത്. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. വ്യക്തിയുടെയോ ഭരണകർത്താവിന്റെയോ സർക്കാരിന്റെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ നടത്താൻ നമ്മുടെ ഭരണഘടനയിൽ സാധ്യമല്ല. പാർലമെന്റിന്റെ അംഗീകാരത്തോടെ കാലോചിതമായ ഭേദഗതികൾ നടത്താം.
മാന്യമായ തൊഴിലും തുല്യനീതിയും സമത്വവും ഉണ്ടെങ്കിൽ മാത്രമേ ഒരു മനുഷ്യന് സ്വാതന്ത്ര്യവും അന്തസും ഉണ്ടായിരിക്കുകയുള്ളൂ. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് എവിടെയും ചങ്ങലയാണെന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ വച്ചുതന്നെ ചങ്ങലയിടപ്പെട്ടവരായി മാറുന്നു എന്നതാണ് ഇന്ത്യയിലെ ദളിതരുടെ ഗതികേട്. ജാതിവ്യവസ്ഥ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നിടത്തോളം കാലം ഇവിടെ സാമൂഹികനീതി ദളിത്-പിന്നോക്ക ജനതയ്ക്കു മരീചികയാണെന്നു ഡോ. അംബേദ്കർ തിരിച്ചറിഞ്ഞു.
ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനും മതനിരപേക്ഷത പ്രാണവായുപോലെ സംരക്ഷിക്കുന്നതിനും പകരം മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്ത്, ഭരണഘടനയെ നിർജീവമാക്കി, സംവരണാവകാശങ്ങൾ ഇല്ലാതാക്കി, ദളിത്- പിന്നോക്ക ജനതയെ ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യാനുള്ള നയമാണ് അധികാരിവർഗം നിഗൂഢമായി നടത്തുന്നത് എന്ന് ആക്ഷേപമുണ്ട്. ദളിത്- പിന്നോക്ക ജനതയുടെ സമുദ്ധാരകനായ ഡോ. അംബേദ്കർ പൂനാ കരാറിലൂടെ ഭരണഘടനാപരമായി മൗലികാവകാശമാക്കി നേടിത്തന്ന സംവരണം സ്വാർഥതയ്ക്കും രാഷ്ട്രീയാധികാര നേട്ടത്തിനുംവേണ്ടി തെരുവുചെണ്ടയാക്കി മാറ്റിയിരിക്കുകയാണിന്ന്. അദ്ദേഹത്തിന്റെ ധർമസമരപോരാട്ടത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസവും ജോലിയും പഞ്ചായത്തു മുതൽ പാർലമെന്റുവരെ ജനപ്രതിനിധികളുമൊക്കെയാകാൻ ഭാഗ്യം ലഭിച്ചവർപോലും ക്രിയാത്മകമായ ഒരു സാമൂഹ്യപ്രതികരണത്തിനു തയാറാകുന്നില്ല.
ഡോ. അംബേദ്കറിനെയും അംബേദ്കറിസത്തെയും തമസ്കരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം ജീവിച്ചില്ലായിരുന്നുവെങ്കിൽ അധഃസ്ഥിത ജനതയുടെ അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിക്കാം.
ജോൺ തറപ്പേൽ