സിൽച്ചാർ (ആസാം): ഭരണഘടനയെ ബഹുമാനിക്കാൻ ബിജെപി തയാറാകുന്നില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടനയെ തകർക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും ആസാമിലെ സിൽച്ചാറിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയായ സിറ്റിംഗ് എംപി സുഷ്മിത ദേവിനുവേണ്ടി വോട്ടഭ്യർഥിക്കുകയായിരുന്നു പ്രിയങ്ക. ആയിരങ്ങൾ അണിനിരന്ന റോഡ്ഷോയ്ക്കുശേഷമായിരുന്നു അവർ പ്രസംഗവേദിയിലെത്തിയത്.
പ്രധാനമന്ത്രി മോദി ലോകംമുഴുവൻ ചുറ്റിനടന്നുവെങ്കിലും സ്വന്തംമണ്ഡലമായ വാരാണസിയിൽ ഒരുനിമിഷംപോലും ചെലവഴിച്ചില്ല. ഭരണഘടനയെ ബഹുമാനിക്കുകയെന്നതാണ് ഏതു നേതാക്കളുടെയും പ്രാഥമികമായ ഉത്തരവാദിത്വം. എന്നാൽ ഭരണഘടനയെ ബഹുമാനിക്കുന്നില്ല എന്നുമാത്രമല്ല അതിനെ തകർക്കാനുള്ള ശ്രമങ്ങളാണിപ്പോൾ കാണുന്നത്-അവർ പറഞ്ഞു.
വിവിധസംസ്കാരങ്ങൾക്കും മതങ്ങൾക്കും ബിജെപി പ്രകടനപത്രികയിൽ ഇടംനൽകിയിട്ടില്ല. ഭരണഘടനയുടെ കാര്യത്തിലും ഇതാണവസ്ഥ. അഞ്ചുവർഷത്തിനിടെ അഞ്ചുമിനിറ്റുപോലും സ്വന്തം മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി ചെലവഴിച്ചിട്ടില്ലെന്ന് അവിടുത്തെ ആളുകൾ പറഞ്ഞതായും പ്രിയങ്ക പറഞ്ഞു. അമേരിക്കയിൽ പോയി അവിടത്തുകാരെ കെട്ടിപ്പിടിക്കും. റഷ്യയിലും ആഫ്രിക്കയിലുമെല്ലാം ഇതുചെയ്യാം. ജപ്പാനിൽപ്പോയി ചെണ്ട കൊട്ടും. എന്നാൽ സ്വന്തം മണ്ഡലത്തിൽ ഒരുനിമിഷംപോലും ചെലവഴിക്കില്ല- പ്രിയങ്ക പരിഹസിച്ചു.
പ്രധാനമന്ത്രി മോദി ലോകംമുഴുവൻ ചുറ്റിനടന്നുവെങ്കിലും സ്വന്തംമണ്ഡലമായ വാരാണസിയിൽ ഒരുനിമിഷംപോലും ചെലവഴിച്ചില്ല. ഭരണഘടനയെ ബഹുമാനിക്കുകയെന്നതാണ് ഏതു നേതാക്കളുടെയും പ്രാഥമികമായ ഉത്തരവാദിത്വം. എന്നാൽ ഭരണഘടനയെ ബഹുമാനിക്കുന്നില്ല എന്നുമാത്രമല്ല അതിനെ തകർക്കാനുള്ള ശ്രമങ്ങളാണിപ്പോൾ കാണുന്നത്-അവർ പറഞ്ഞു.
വിവിധസംസ്കാരങ്ങൾക്കും മതങ്ങൾക്കും ബിജെപി പ്രകടനപത്രികയിൽ ഇടംനൽകിയിട്ടില്ല. ഭരണഘടനയുടെ കാര്യത്തിലും ഇതാണവസ്ഥ. അഞ്ചുവർഷത്തിനിടെ അഞ്ചുമിനിറ്റുപോലും സ്വന്തം മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി ചെലവഴിച്ചിട്ടില്ലെന്ന് അവിടുത്തെ ആളുകൾ പറഞ്ഞതായും പ്രിയങ്ക പറഞ്ഞു. അമേരിക്കയിൽ പോയി അവിടത്തുകാരെ കെട്ടിപ്പിടിക്കും. റഷ്യയിലും ആഫ്രിക്കയിലുമെല്ലാം ഇതുചെയ്യാം. ജപ്പാനിൽപ്പോയി ചെണ്ട കൊട്ടും. എന്നാൽ സ്വന്തം മണ്ഡലത്തിൽ ഒരുനിമിഷംപോലും ചെലവഴിക്കില്ല- പ്രിയങ്ക പരിഹസിച്ചു.