മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ ബിജെപിയുടെ പ്രീതം മുണ്ടെയും എൻസിപിയുടെ ബജ്രംഗ് സോനവാനെയുമാണു പ്രധാന സ്ഥാനാർഥികൾ. എന്നാൽ യഥാർഥ പോരാട്ടം മഹാരാഷ്ട്ര മന്ത്രിയും പ്രീതമിന്റെ ചേച്ചിയുമായ മന്ത്രി പങ്കജ മുണ്ടെയും ബന്ധുവും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയും തമ്മിലാണ്. ബീഡിൽ സ്വാധീനം ആർക്കെന്ന് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് പങ്കജയും ധനഞ്ജയയും. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവാണു ധനഞ്ജയ് മുണ്ടെ(43), മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രിയാണു പങ്കജ(39). പങ്കജയുടെ അച്ഛൻ ഗോപിനാഥ് മുണ്ടെയുടെ മരുമകനാണ് ധനഞ്ജയ്. യുവമോർച്ച നേതാവായിരുന്ന ഇദ്ദേഹം 2012ലാണ് എൻസിപിയിലെത്തിയത്.
ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെത്തുടർന്ന് ബീഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 6.96 ലക്ഷം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനാണു പ്രീതം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് എൻസിപി മത്സരരംഗത്തുണ്ടായിരുന്നില്ല. ബീഡിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും ബിജെപിയാണു വിജയിച്ചത്, ഒരു സീറ്റ് എൻസിപിയും. കോൺഗ്രസും എൻസിപിയും വെവ്വേറെ മത്സരിച്ചത് ബിജെപിക്കു നേട്ടമുണ്ടാക്കിയെന്നതാണു വാസ്തവം. എൻസിപി ടിക്കറ്റിൽ വിജയിച്ച ജയദത്ത് ക്ഷീർസാഗർ ഇപ്പോൾ ബിജെപിക്കൊപ്പമാണ്. എന്നാൽ, വിനായക് മേതെ നയിക്കുന്ന ശിവ് സംഗ്രാം ഇത്തവണ എൻസിപിക്കൊപ്പമാണ്. എൻഡിഎ ഘടകകക്ഷിയായിരുന്നു ശിവ് സംഗ്രാം.
കണക്കുകൾ ബിജെപിക്ക് അനുകൂലമാണെങ്കിലും ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് എൻസിപിയുടെ വാദം. മറാഠ്വാഡയിൽ ഏറ്റവും അധികം കർഷകർ ജീവനൊടുക്കിയ പ്രദേശങ്ങളിലൊന്നാണു ബീഡ്. വരൾച്ചയും കൃഷിനാശവും ഇവിടത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്.
ബീഡ് എൻസിപിയുടെയും ശക്തികേന്ദ്രമാണ്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഡിലെ ആറു മണ്ഡലങ്ങളിലും എൻസിപി എംഎൽഎമാരാണു തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 19.57 ലക്ഷം വോട്ടർമാരിൽ മറാഠ, ബൻജാരി വോട്ടർമാർ അഞ്ചു ലക്ഷം വീതമുണ്ട്. മുസ്ലിം വോട്ടർമാർ മൂന്നു ലക്ഷവും ദളിതർ രണ്ടു ലക്ഷവുമുണ്ട്. പ്രീതം മുണ്ടെ ബൻജാരി വിഭാഗക്കാരിയാണ്.
ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെത്തുടർന്ന് ബീഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 6.96 ലക്ഷം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനാണു പ്രീതം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് എൻസിപി മത്സരരംഗത്തുണ്ടായിരുന്നില്ല. ബീഡിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും ബിജെപിയാണു വിജയിച്ചത്, ഒരു സീറ്റ് എൻസിപിയും. കോൺഗ്രസും എൻസിപിയും വെവ്വേറെ മത്സരിച്ചത് ബിജെപിക്കു നേട്ടമുണ്ടാക്കിയെന്നതാണു വാസ്തവം. എൻസിപി ടിക്കറ്റിൽ വിജയിച്ച ജയദത്ത് ക്ഷീർസാഗർ ഇപ്പോൾ ബിജെപിക്കൊപ്പമാണ്. എന്നാൽ, വിനായക് മേതെ നയിക്കുന്ന ശിവ് സംഗ്രാം ഇത്തവണ എൻസിപിക്കൊപ്പമാണ്. എൻഡിഎ ഘടകകക്ഷിയായിരുന്നു ശിവ് സംഗ്രാം.
കണക്കുകൾ ബിജെപിക്ക് അനുകൂലമാണെങ്കിലും ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് എൻസിപിയുടെ വാദം. മറാഠ്വാഡയിൽ ഏറ്റവും അധികം കർഷകർ ജീവനൊടുക്കിയ പ്രദേശങ്ങളിലൊന്നാണു ബീഡ്. വരൾച്ചയും കൃഷിനാശവും ഇവിടത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്.
ബീഡ് എൻസിപിയുടെയും ശക്തികേന്ദ്രമാണ്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഡിലെ ആറു മണ്ഡലങ്ങളിലും എൻസിപി എംഎൽഎമാരാണു തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 19.57 ലക്ഷം വോട്ടർമാരിൽ മറാഠ, ബൻജാരി വോട്ടർമാർ അഞ്ചു ലക്ഷം വീതമുണ്ട്. മുസ്ലിം വോട്ടർമാർ മൂന്നു ലക്ഷവും ദളിതർ രണ്ടു ലക്ഷവുമുണ്ട്. പ്രീതം മുണ്ടെ ബൻജാരി വിഭാഗക്കാരിയാണ്.