ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ യുഎസിൽ വിജയകരമായി നടത്തി. സ്ട്രാറ്റോലോഞ്ച് കന്പനി നിർമിച്ച ആറ് എൻജിനുള്ള വിമാനത്തിന് രണ്ടു ഫ്യൂസലേജ്(ബോഡി) ഉണ്ട്. തല മുതൽ വാൽവരെ 238ഉം ചിറകുകൾക്കിടെ 385ഉം അടി നീളമുണ്ട്.
കലിഫോർണിയയിലെ മൊഹാവെ എയർ ആൻഡ് സ്പേസ് പോർട്ടിൽനിന്ന് ശനിയാഴ്ച രാവിലെ പറന്ന വിമാനം മണിക്കൂറിൽ 302 കിലോമീറ്റർ വേഗം കൈവരിച്ചു. രണ്ടര മണിക്കൂർ ആകാശത്തു തുടർന്നു. 17,000 അടി വരെ ഉയരത്തിൽ പൊങ്ങി. ഒരേസമയം മൂന്നു റോക്കറ്റുകൾ വഹിച്ചു പറക്കാനാവും. റോക്കറ്റുകൾ ആകാശത്തുവിക്ഷേപിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന പോൾ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കന്പനിക്കായി മുതൽ മുടക്കിയത്. അല്ലൻ കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ചു.
കലിഫോർണിയയിലെ മൊഹാവെ എയർ ആൻഡ് സ്പേസ് പോർട്ടിൽനിന്ന് ശനിയാഴ്ച രാവിലെ പറന്ന വിമാനം മണിക്കൂറിൽ 302 കിലോമീറ്റർ വേഗം കൈവരിച്ചു. രണ്ടര മണിക്കൂർ ആകാശത്തു തുടർന്നു. 17,000 അടി വരെ ഉയരത്തിൽ പൊങ്ങി. ഒരേസമയം മൂന്നു റോക്കറ്റുകൾ വഹിച്ചു പറക്കാനാവും. റോക്കറ്റുകൾ ആകാശത്തുവിക്ഷേപിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന പോൾ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കന്പനിക്കായി മുതൽ മുടക്കിയത്. അല്ലൻ കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ചു.