വത്തിക്കാൻ സിറ്റി: വിദ്യാർഥികൾ മൊബൈൽ ഫോണിന്റെ അടിമകളാകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. പോൾ ആറാമൻ ഹാളിൽ വിദ്യാർഥികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്. അതിനു മനുഷ്യരെ ബന്ധിപ്പിക്കാനുള്ള ഉപകരണം മാത്രമാണു ഫോൺ.
ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. ആശയവിനിമയം നല്ലതും സുന്ദരവുമാണ്. പക്ഷേ, ഫോണിന് അടിമകളാകാനുള്ള സാധ്യതയുണ്ട്. അടിമത്തം സ്വാതന്ത്ര്യം ഇല്ലാതാക്കും.
വിവിധ സംസ്കാരങ്ങളുടെ സങ്കലനത്തിനുള്ള വേദികളാകണം സ്കൂളുകൾ. ഭീഷണിയുടെയും ഏറ്റുമുട്ടലിന്റെയും വേദികളാകരുത് സ്കൂളുകൾ. സ്കൂളിലെ അടിപിടികളിലും സംഘർഷങ്ങളിലും യുദ്ധത്തിന്റെ വിത്തുണ്ടെന്ന് മാർപാപ്പ മുന്നറിയിപ്പു നല്കി.
ജീവിതം ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്. അതിനു മനുഷ്യരെ ബന്ധിപ്പിക്കാനുള്ള ഉപകരണം മാത്രമാണു ഫോൺ.
ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. ആശയവിനിമയം നല്ലതും സുന്ദരവുമാണ്. പക്ഷേ, ഫോണിന് അടിമകളാകാനുള്ള സാധ്യതയുണ്ട്. അടിമത്തം സ്വാതന്ത്ര്യം ഇല്ലാതാക്കും.
വിവിധ സംസ്കാരങ്ങളുടെ സങ്കലനത്തിനുള്ള വേദികളാകണം സ്കൂളുകൾ. ഭീഷണിയുടെയും ഏറ്റുമുട്ടലിന്റെയും വേദികളാകരുത് സ്കൂളുകൾ. സ്കൂളിലെ അടിപിടികളിലും സംഘർഷങ്ങളിലും യുദ്ധത്തിന്റെ വിത്തുണ്ടെന്ന് മാർപാപ്പ മുന്നറിയിപ്പു നല്കി.