ലണ്ടന്‍: ആരോണ്‍ റാംസെയുടെ ഗോളും കാലിഡു കൗലിബാലെയുടെ സെല്‍ഫ് ഗോളും ആഴ്സണലിന് യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളിക്കെതിരേ 2-0ന്റെ ജയമൊരുക്കി.
അടുത്തയാഴ്ച രണ്ടാം പാദത്തിനായി നേപ്പിള്സിലെത്തുന്ന ആഴ്സണലിന് ഗോള്‍ വഴങ്ങാതിരുന്നത് ആത്മവിശ്വാസം നല്കി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ആഴ്സണലിനെ 14-ാം മിനിറ്റില്‍ റാംസെ മുന്നിലെത്തിച്ചു. എയ്ന്സ്ലെ മെയ്റ്റ്ലാന്ഡ് നൈല്‍സ് ബോക്സിനുള്ളില്‍വച്ച് നല്കിയ പാസില്‍ റാംസെ വലകുലുക്കി. പത്തു മിനിറ്റ് കഴിഞ്ഞ് ആഴ്സണല്‍ ലീഡ് ഉയര്‍ത്തി.
പ്രാഗില്‍ ചെല്‍സി
കളി അവസാനത്തോടടുത്തപ്പോള്‍ മാര്‍കോസ് അലോന്‍സോയുടെ ഹെഡര്‍ ചെല്‍സിക്കു ജയമൊരുക്കി. യൂറോപ്പ ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ എവേ ഗ്രൗണ്ടില്‍ ചെല്‍സി 1-0ന് സാല്‍വിയ പ്രാഗിനെ തോല്പിച്ചു. 86-ാം മിനിറ്റിലായിരുന്നു അലോന്‍സോയുടെ നിര്‍ണായകമായ എവേ ഗോള്‍.
കൗമാരതാരം ഷുഓ ഫെലിഷിന്റെ ഹാട്രിക് മികവില്‍ ബെന്‍ഫിക്ക 4-2ന് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളുകള്‍ വലന്‍സിയയ്ക്ക് വിയ്യാറയലിനെതിരേ 3-1ന്റെ ജയമൊരുക്കി. വിയ്യാറയലിന്റെ ഗ്രൗണ്ടിലായിരുന്നു മത്സരം.
ആഴ്സണൽ, ചെൽസി ജയിച്ചു
11:20 PM Apr 12, 2019 | Deepika.com