പാരീസ്: മൂന്നുവർഷം മുന്പ് ദിവ്യബലിക്കിടെ ഐഎസ് ഭീകരർ വധിച്ച ഫ്രഞ്ച് പുരോഹിതൻ ഫാ. ഷാക്ക് ഹാമലിന്റെ നാമകരണ നടപടികളിൽ വലിയ പുരോഗതി. രൂപതാതല അന്വേഷണങ്ങളുടെ അന്തിമറിപ്പോർട്ട് റൂവൻ അതിരൂപതയുടെ ആർച്ച്ബിഷപ് ഡൊമിനിക് ലെബ്രൂൺ വത്തിക്കാനിൽ സമർപ്പിച്ചു.
വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെസിയു ആറു പെട്ടികളിൽ എത്തിച്ച രേഖകൾ ഏറ്റുവാങ്ങി. 1500-ലേറെ പേരുടെ നാമകരണ നടപടികൾ വിവിധ ഘട്ടങ്ങളിലാണെങ്കിലും ഫാ. ഹാമലിന്റേതിനു മുൻഗണന ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2016 ജൂലൈ 26-നാണ് 85 വയസുള്ള ഫാ. ഹാമൽ വധിക്കപ്പെട്ടത്. മരണം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷമേ നടപടികൾ തുടങ്ങാവൂ എന്ന ചട്ടം ഫാ. ഹാമലിന്റെ കാര്യത്തിൽ ഇളവുചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുകയായിരുന്നു. വിശുദ്ധ മദർ തെരേസയ്ക്കും വിശുദ്ധ ജോൺപോൾ രണ്ടാമനും മാത്രമേ സമീപകാലത്ത് ആ ഇളവ് ലഭിച്ചിട്ടുള്ളൂ. ഫാ. ഹാമൽ രക്തസാക്ഷിയായതിനാൽ അദ്ഭുതങ്ങൾ കൂടാതെതന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാം.
വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെസിയു ആറു പെട്ടികളിൽ എത്തിച്ച രേഖകൾ ഏറ്റുവാങ്ങി. 1500-ലേറെ പേരുടെ നാമകരണ നടപടികൾ വിവിധ ഘട്ടങ്ങളിലാണെങ്കിലും ഫാ. ഹാമലിന്റേതിനു മുൻഗണന ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2016 ജൂലൈ 26-നാണ് 85 വയസുള്ള ഫാ. ഹാമൽ വധിക്കപ്പെട്ടത്. മരണം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷമേ നടപടികൾ തുടങ്ങാവൂ എന്ന ചട്ടം ഫാ. ഹാമലിന്റെ കാര്യത്തിൽ ഇളവുചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുകയായിരുന്നു. വിശുദ്ധ മദർ തെരേസയ്ക്കും വിശുദ്ധ ജോൺപോൾ രണ്ടാമനും മാത്രമേ സമീപകാലത്ത് ആ ഇളവ് ലഭിച്ചിട്ടുള്ളൂ. ഫാ. ഹാമൽ രക്തസാക്ഷിയായതിനാൽ അദ്ഭുതങ്ങൾ കൂടാതെതന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാം.