ന്യൂഡൽഹി: സമാജ് വാദി പാർട്ടിയുടെ മുൻ എംപിയും ചലച്ചിത്രതാരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. ജയപ്രദ തന്റെ രാഷ്ട്രീയ ജീവിതത്തിൽ അഞ്ചാമത്തെ; ചുവടുമാറ്റത്തിലാണ് ബിജെപിയിൽ എത്തിയത്. സമാജ് വാദി പാർട്ടിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് പാർട്ടിയിൽനിന്നു പുറത്തുവന്നത്. അസംഖാൻ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നു വരെ ജയപ്രദ ആരോപിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽനിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്കു മഹിളാ സംഘടനയുടെ അധ്യക്ഷപദവി വരെ വഹിച്ചിരുന്നു.
പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തെലുങ്കുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. യുപിയിലെ രാംപുരിൽനിന്ന് രണ്ടു തവണ ലോക്സഭാംഗമായി. 2004ലും 2009ലും.
വിവാദങ്ങളെത്തുടർന്നു സമാജ് വാദി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർഎൽഡിയിൽ ചേക്കേറി. 2014ൽ ബിജ്നോർ മണ്ഡലത്തിൽനിന്ന് വീണ്ടും ലോക്സഭയിലേക്കു മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി ബിജെപി ടിക്കറ്റിൽ വീണ്ടും രാംപുരിൽനിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് നിഗമനം.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽനിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്കു മഹിളാ സംഘടനയുടെ അധ്യക്ഷപദവി വരെ വഹിച്ചിരുന്നു.
പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തെലുങ്കുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. യുപിയിലെ രാംപുരിൽനിന്ന് രണ്ടു തവണ ലോക്സഭാംഗമായി. 2004ലും 2009ലും.
വിവാദങ്ങളെത്തുടർന്നു സമാജ് വാദി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർഎൽഡിയിൽ ചേക്കേറി. 2014ൽ ബിജ്നോർ മണ്ഡലത്തിൽനിന്ന് വീണ്ടും ലോക്സഭയിലേക്കു മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി ബിജെപി ടിക്കറ്റിൽ വീണ്ടും രാംപുരിൽനിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് നിഗമനം.