ജയ്പുർ: രാജ്യത്തെ ദരിദ്രർക്കു പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പാക്കുന്ന കോൺഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യത്തിനെതിരേയുള്ള മിന്നലാക്രമണമാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.
21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആരും ദരിദ്രരാവരുത് എന്ന കോൺഗ്രസിന്റെ ദൃഢനിശ്ചയമാണ് ഇതിനു പിന്നിലെന്നും രാഹുൽ പറഞ്ഞു. ഗാന്ധിനഗർ ജില്ലയിലെ സൂരത്ഗഡ് ടൗണിൽ കോൺഗ്രസ് റാലിയെ അഭിസംബോധ ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽഗാന്ധി.
രാജ്യത്തെ 25 കോടി ദരിദ്രർക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. സന്പന്നർക്കും വ്യാപാരികൾക്കും പ്രധാനമന്ത്രി മോദി പണം വാരിക്കോരിക്കൊടുക്കുകയാണ്. ബിജെപി ദരിദ്രരെ ഇല്ലാതാക്കുന്പോൾ കോൺഗ്രസ് ദരിദ്രജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുന്നു. രണ്ടു കോടി യുവാക്കൾക്കു തൊഴിൽ, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ വാഗ്ദാനമായിരുന്നു ഇത്. ഇവിടെ ആർക്കും ജോലിയും ലഭിച്ചില്ല, 15 ലക്ഷവും കിട്ടിയില്ല. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകന്റെ ബിസിനസ് കോടികളുടെ സാമ്രാജ്യമായത്, റഫാൽ യുദ്ധവിമാന കരാർ വിമാനം നിർമിച്ചു പരിചയമില്ലാത്ത അനിൽ അംബാനിയുടെ കന്പനിയെ മോദി സഹായിച്ചത്, മെഹുൽ ചോക്സിയുടെ കോടിക്കണക്കിനു രൂപ അരുൺ ജയ്റ്റ്ലിയുടെ മകളുടെ അക്കൗണ്ടിലെത്തിയത്, രാജ്യം വിടുന്നതിനുമുന്പ് മദ്യരാജാവ് വിജയ് മല്യ ജയ്റ്റ്ലിയെ പാർലമെന്റ് മന്ദിരത്തിനുമുന്നിൽ കണ്ടത് തുടങ്ങിയ ആരോപണങ്ങളെല്ലാം ബിജെപി നിഷേധിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിൻ പൈലറ്റ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആരും ദരിദ്രരാവരുത് എന്ന കോൺഗ്രസിന്റെ ദൃഢനിശ്ചയമാണ് ഇതിനു പിന്നിലെന്നും രാഹുൽ പറഞ്ഞു. ഗാന്ധിനഗർ ജില്ലയിലെ സൂരത്ഗഡ് ടൗണിൽ കോൺഗ്രസ് റാലിയെ അഭിസംബോധ ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽഗാന്ധി.
രാജ്യത്തെ 25 കോടി ദരിദ്രർക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. സന്പന്നർക്കും വ്യാപാരികൾക്കും പ്രധാനമന്ത്രി മോദി പണം വാരിക്കോരിക്കൊടുക്കുകയാണ്. ബിജെപി ദരിദ്രരെ ഇല്ലാതാക്കുന്പോൾ കോൺഗ്രസ് ദരിദ്രജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുന്നു. രണ്ടു കോടി യുവാക്കൾക്കു തൊഴിൽ, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ വാഗ്ദാനമായിരുന്നു ഇത്. ഇവിടെ ആർക്കും ജോലിയും ലഭിച്ചില്ല, 15 ലക്ഷവും കിട്ടിയില്ല. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകന്റെ ബിസിനസ് കോടികളുടെ സാമ്രാജ്യമായത്, റഫാൽ യുദ്ധവിമാന കരാർ വിമാനം നിർമിച്ചു പരിചയമില്ലാത്ത അനിൽ അംബാനിയുടെ കന്പനിയെ മോദി സഹായിച്ചത്, മെഹുൽ ചോക്സിയുടെ കോടിക്കണക്കിനു രൂപ അരുൺ ജയ്റ്റ്ലിയുടെ മകളുടെ അക്കൗണ്ടിലെത്തിയത്, രാജ്യം വിടുന്നതിനുമുന്പ് മദ്യരാജാവ് വിജയ് മല്യ ജയ്റ്റ്ലിയെ പാർലമെന്റ് മന്ദിരത്തിനുമുന്നിൽ കണ്ടത് തുടങ്ങിയ ആരോപണങ്ങളെല്ലാം ബിജെപി നിഷേധിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിൻ പൈലറ്റ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.