ഇംഫാൽ: മണിപ്പൂരിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരുന്ന കംഗ്ലെയ്പക് കമ്യൂണിസ്റ്റ് പാർട്ടി (നൻതോ) വിഭാഗം നേതാവ് നന്ദോ സിംഗ് രക്ഷപ്പെട്ടു. മുൻ മന്ത്രിയുടെ എട്ടുവയസുകാരി മകൾ ലുംഗില എലിസബത്തിനെ കൊലപ്പെടുത്തിയ കേസിൽ 2003ലാണ് നന്ദോ സിംഗ് പിടിയിലായത്. വിചാരണത്തടവുകാരനായി സജിവാൾ സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. രണ്ടുമാസം മുന്പാണ് പുറംവേദനയുമായി ആശുപത്രിയിലെത്തിയത്. നന്ദോ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്ന ആൾക്ക് പോലീസ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.