ഇസ്ലാമാബാദ്: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകഴിയും വരെ ഇന്ത്യ-പാക് ബന്ധം സംഘർഷഭരിതമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. പുൽവാമയ്ക്കു മറുപടിയായി ഫെബ്രുവരി 26ന് അതിർത്തി കടന്നത്തിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ബോംബിംഗ് നടത്തിയിരുന്നു.
പിറ്റേന്നുള്ള പ്രത്യാക്രമണത്തിൽ ഇന്ത്യൻ മിഗ് 21 വിമാനം വെടിവച്ചിട്ട പാക്കിസ്ഥാൻ പിടിയിലായ പൈലറ്റിനെ പിന്നീട് ഇന്ത്യക്കു കൈമാറിയുന്നു.
അപകടം തീർന്നിട്ടില്ല, ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകഴിയും വരെ സംഘർഷ സാഹചര്യമായിരിക്കും.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു നീക്കവും തടയാൻ സജ്ജമാണെന്ന് ഖാൻ പറഞ്ഞതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. പുൽവാമയ്ക്കു മറുപടിയായി ഫെബ്രുവരി 26ന് അതിർത്തി കടന്നത്തിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ബോംബിംഗ് നടത്തിയിരുന്നു.
പിറ്റേന്നുള്ള പ്രത്യാക്രമണത്തിൽ ഇന്ത്യൻ മിഗ് 21 വിമാനം വെടിവച്ചിട്ട പാക്കിസ്ഥാൻ പിടിയിലായ പൈലറ്റിനെ പിന്നീട് ഇന്ത്യക്കു കൈമാറിയുന്നു.
അപകടം തീർന്നിട്ടില്ല, ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകഴിയും വരെ സംഘർഷ സാഹചര്യമായിരിക്കും.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു നീക്കവും തടയാൻ സജ്ജമാണെന്ന് ഖാൻ പറഞ്ഞതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.