ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ചികിത്സ നടത്താൻ സുപ്രീംകോടതി ആറ് ആഴ്ചത്തെ ജാമ്യം അനുവദിച്ചു. ഇക്കാലയളവിൽ രാജ്യം വിടരുതെന്നു നിർദേശിച്ചു.
അഴിമതിപ്പണം ഉപയോഗിച്ച് സൗദി അറേബ്യയിൽ അൽ അസീസിയ സ്റ്റീൽ മിൽ സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഡിസംബർ മുതൽ ഏഴു വർഷത്തെ തടവ് അനുഭവിക്കുകയാണ് ഷരീഫ്.
ചികിത്സയ്ക്കായി ജാമ്യം വേണമെന്ന ഷരീഫിന്റെ ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പാനമ രേഖകളിലൂടെ പുറത്തുവന്ന അനധികൃത സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് ഷരീഫിനും കുടുംബത്തിനും എതിരേ മൂന്ന് അഴിമതിക്കേസുകളാണ് എടുത്തത്.
അഴിമതിപ്പണം ഉപയോഗിച്ച് സൗദി അറേബ്യയിൽ അൽ അസീസിയ സ്റ്റീൽ മിൽ സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഡിസംബർ മുതൽ ഏഴു വർഷത്തെ തടവ് അനുഭവിക്കുകയാണ് ഷരീഫ്.
ചികിത്സയ്ക്കായി ജാമ്യം വേണമെന്ന ഷരീഫിന്റെ ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പാനമ രേഖകളിലൂടെ പുറത്തുവന്ന അനധികൃത സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് ഷരീഫിനും കുടുംബത്തിനും എതിരേ മൂന്ന് അഴിമതിക്കേസുകളാണ് എടുത്തത്.