ന്യൂഡൽഹി:അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് മാസം 12,000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നു കോൺഗ്രസ് വാഗ്ദാനം. 12,000 രൂപ ഉറപ്പാക്കാനായി പ്രതിമാസം ശരാശരി 6000 രൂപ വീതം ഗവൺമെന്റ് നല്‍കും. ഒരുവർഷം ശരാശരി 72,000 രൂപ വരെ രാജ്യത്തെ ഏറ്റവും ദരിദ്രമായ അഞ്ചുകോടി കുടുംബങ്ങൾക്കു നല്‍കും. ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടാണു തുക നല്‍കുക എന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചു.
ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാവർക്കും പ്രതിമാസം 12000 രൂപ വരുമാനം നല്‍കുക എന്നല്ല ഇതിനർഥം. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപയാണ് വരുമാനം എങ്കിൽ ബാക്കി 6000 രൂപ സർക്കാരിൽ നിന്നു ലഭ്യമാക്കി വരുമാനം 12,000 രൂപയിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്.8000 രൂപ വരുമാനമുണ്ടെങ്കിൽ 4000 രൂപ നൽകും. 2000 രൂപ മാസവരുമാനമുണ്ടെങ്കിൽ 10000 രൂപ മാസംതോറും നൽകും.
ചരിത്രപരമെന്ന് വിശേഷിപ്പിച്ചാണ് രാഹുൽ എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 21-ാം നൂറ്റാണ്ടിലും ദാരിദ്ര്യം ഉണ്ടെന്നത് കോണ്‍ഗ്രസിന് അംഗീകരിക്കാനാകില്ല. ദാരിദ്ര്യത്തിനെതിരേയുള്ള അവസാനപോരാട്ടം ആരംഭിച്ചു കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്രയാണ് പദ്ധതിക്ക് ന്യൂന്തന ആയ് യോജന എന്ന പേരു നൽകിയത്. അഹമ്മദാബാദിൽ നടന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പ്രിയങ്ക പദ്ധതിക്ക് പേര് നിർദേശിച്ചത്.
നടപ്പാക്കാൻ കഴിയുന്ന പദ്ധതിയാണിതെന്നും രാഹുൽ വിശദീകരിച്ചു. നാലഞ്ചു മാസമായി ഇതേക്കുറിച്ചു പഠനം നടത്തിവരികയായിരുന്നു. തൊഴിലുറപ്പു പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കി. 14 കോടി ആൾക്കാർ അതുവഴി ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇപ്പോൾ ന്യായ് പദ്ധതിയും പ്രഖ്യാപിക്കുന്നു. ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇതും നടപ്പാക്കും. ഏറ്റവും കരുത്തുറ്റതും വളരെ ചിന്തിച്ചും രൂപപ്പെടുത്തിയ ആശയമാണിതെന്നും രാഹുൽ പറഞ്ഞു. സാന്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിയത്. ലോകത്ത് ഒരു രാജ്യത്തും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും രാഹുൽ പറഞ്ഞു.
ഡൽഹിയിൽ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് ന്യായ് പദ്ധതി രാഹുൽ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണം ന്യായ് പദ്ധതി മുൻനിർത്തിയായിരിക്കും.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി സമഗ്ര മേഖലകളിലേക്കുമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാവർക്കും പ്രതിമാസം 12000 രൂപ വരുമാനം നല്‍കുക എന്നല്ല ഇതിനർഥം. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപയാണ് വരുമാനം എങ്കിൽ ബാക്കി 6000 രൂപ സർക്കാരിൽ നിന്നു ലഭ്യമാക്കി വരുമാനം 12,000 രൂപയിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്.8000 രൂപ വരുമാനമുണ്ടെങ്കിൽ 4000 രൂപ നൽകും. 2000 രൂപ മാസവരുമാനമുണ്ടെങ്കിൽ 10000 രൂപ മാസംതോറും നൽകും.
ചരിത്രപരമെന്ന് വിശേഷിപ്പിച്ചാണ് രാഹുൽ എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 21-ാം നൂറ്റാണ്ടിലും ദാരിദ്ര്യം ഉണ്ടെന്നത് കോണ്‍ഗ്രസിന് അംഗീകരിക്കാനാകില്ല. ദാരിദ്ര്യത്തിനെതിരേയുള്ള അവസാനപോരാട്ടം ആരംഭിച്ചു കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്രയാണ് പദ്ധതിക്ക് ന്യൂന്തന ആയ് യോജന എന്ന പേരു നൽകിയത്. അഹമ്മദാബാദിൽ നടന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പ്രിയങ്ക പദ്ധതിക്ക് പേര് നിർദേശിച്ചത്.
നടപ്പാക്കാൻ കഴിയുന്ന പദ്ധതിയാണിതെന്നും രാഹുൽ വിശദീകരിച്ചു. നാലഞ്ചു മാസമായി ഇതേക്കുറിച്ചു പഠനം നടത്തിവരികയായിരുന്നു. തൊഴിലുറപ്പു പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കി. 14 കോടി ആൾക്കാർ അതുവഴി ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇപ്പോൾ ന്യായ് പദ്ധതിയും പ്രഖ്യാപിക്കുന്നു. ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇതും നടപ്പാക്കും. ഏറ്റവും കരുത്തുറ്റതും വളരെ ചിന്തിച്ചും രൂപപ്പെടുത്തിയ ആശയമാണിതെന്നും രാഹുൽ പറഞ്ഞു. സാന്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിയത്. ലോകത്ത് ഒരു രാജ്യത്തും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും രാഹുൽ പറഞ്ഞു.
ഡൽഹിയിൽ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് ന്യായ് പദ്ധതി രാഹുൽ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണം ന്യായ് പദ്ധതി മുൻനിർത്തിയായിരിക്കും.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി സമഗ്ര മേഖലകളിലേക്കുമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.