ന്യൂഡൽഹി: കോൺഗ്രസിന്റെ മിനിമം വരുമാന വാഗ്ദാനം വാചകം മാത്രമാണെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി ആക്ഷേപിച്ചു. നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതല്ല വാഗ്ദാനമെന്നു മന്ത്രി കരുതുന്നു.
മോദി സർക്കാർ ഇപ്പോൾത്തന്നെ പ്രതിവർഷം ആളോഹരി 1,06,800 രൂപയുടെ ആനുകൂല്യങ്ങളും ക്ഷേമപരിപാടികളും നൽകുന്നുണ്ടെന്നു മന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യ-രാസവള സബ്സിഡിയായും ആയുഷ്മാൻ ഭാരത് അടക്കമുള്ള ആനുകൂല്യങ്ങളായും 5.34 ലക്ഷം കോടിരൂപ നൽകുന്നുണ്ട്. കോൺഗ്രസ് പറയുന്ന 3.6 ലക്ഷം കോടി ഇതിന്റെ മൂന്നിൽ രണ്ടു ഭാഗമേ വരൂ എന്നാണ് ജയ്റ്റ്ലി പറയുന്നത്.
കോൺഗ്രസ് പണ്ടും വാഗ്ദാനം പാലിക്കാത്ത പാർട്ടിയാണെന്നും 1971-ലെ ഗരീബി ഹഠാവോ നടപ്പായില്ലെന്നും ജയ്റ്റ്ലി ആക്ഷേപിച്ചു.
മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി ധനകാര്യ അച്ചടക്കം ഇല്ലാതാക്കുമെന്നു നീതി ആയോഗ് വൈസ്ചെയർമാൻ രാജീവ്കുമാർ പറഞ്ഞു. ജിഡിപിയുടെ രണ്ടുശതമാനവും ബജറ്റിന്റെ 13 ശതമാനവും വരുന്ന തുക ഇതിനു മുടക്കിയാൽ കമ്മി കുത്തനേ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി കോൺഗ്രസ് വാഗ്ദാനത്തിനെതിരേ ട്വീറ്റ് ചെയ്തതു പിന്നീട് പിൻവലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് പിൻവലിച്ചത്.
മോദി സർക്കാർ ഇപ്പോൾത്തന്നെ പ്രതിവർഷം ആളോഹരി 1,06,800 രൂപയുടെ ആനുകൂല്യങ്ങളും ക്ഷേമപരിപാടികളും നൽകുന്നുണ്ടെന്നു മന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യ-രാസവള സബ്സിഡിയായും ആയുഷ്മാൻ ഭാരത് അടക്കമുള്ള ആനുകൂല്യങ്ങളായും 5.34 ലക്ഷം കോടിരൂപ നൽകുന്നുണ്ട്. കോൺഗ്രസ് പറയുന്ന 3.6 ലക്ഷം കോടി ഇതിന്റെ മൂന്നിൽ രണ്ടു ഭാഗമേ വരൂ എന്നാണ് ജയ്റ്റ്ലി പറയുന്നത്.
കോൺഗ്രസ് പണ്ടും വാഗ്ദാനം പാലിക്കാത്ത പാർട്ടിയാണെന്നും 1971-ലെ ഗരീബി ഹഠാവോ നടപ്പായില്ലെന്നും ജയ്റ്റ്ലി ആക്ഷേപിച്ചു.
മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി ധനകാര്യ അച്ചടക്കം ഇല്ലാതാക്കുമെന്നു നീതി ആയോഗ് വൈസ്ചെയർമാൻ രാജീവ്കുമാർ പറഞ്ഞു. ജിഡിപിയുടെ രണ്ടുശതമാനവും ബജറ്റിന്റെ 13 ശതമാനവും വരുന്ന തുക ഇതിനു മുടക്കിയാൽ കമ്മി കുത്തനേ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി കോൺഗ്രസ് വാഗ്ദാനത്തിനെതിരേ ട്വീറ്റ് ചെയ്തതു പിന്നീട് പിൻവലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് പിൻവലിച്ചത്.