ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ ടിഡിപി മത്സരിക്കുന്നില്ല. 1982ൽ രൂപവത്കരിച്ച ടിഡിപി ആദ്യമായാണു തെലുങ്കാനയിലെ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത്.
ബിജെപിയും ടിആർഎസും സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളാണു തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ കാരണമെന്നു തെലുങ്കാന ടിഡിപി അധ്യക്ഷൻ എൽ. രമണ പറഞ്ഞു.2014ൽ തെലുങ്കാനയിലെ മൽക്കാജ്ഗിരി, ഖമ്മം ലോക്സഭാ മണ്ഡലങ്ങളിൽ ടിഡിപി വിജയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിച്ച ടിഡിപിക്ക് രണ്ട് സീറ്റിലാണു ജയിക്കാനായത്. 2014ൽ ടിഡിപി ടിക്കറ്റിൽ വിജയിച്ച 15 എംഎൽഎമാരിൽ 12 പേരും ടിആർഎസിലേക്കു കൂറുമാറിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾക്കു ടിഡിപി പിന്തുണ നല്കിയേക്കും.
ആന്ധ്രപ്രദേശിനോടു ചേർന്ന വാറങ്കൽ, നൽഗോണ്ട, ഖമ്മം മണ്ഡലങ്ങളിലും ഹൈദരാബാദ് നഗരപ്രാന്തത്തിലുള്ള മൽക്കാജ്ഗിരിയിലും ടിഡിപിക്ക് സ്വാധീനമുണ്ട്.
ബിജെപിയും ടിആർഎസും സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളാണു തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ കാരണമെന്നു തെലുങ്കാന ടിഡിപി അധ്യക്ഷൻ എൽ. രമണ പറഞ്ഞു.2014ൽ തെലുങ്കാനയിലെ മൽക്കാജ്ഗിരി, ഖമ്മം ലോക്സഭാ മണ്ഡലങ്ങളിൽ ടിഡിപി വിജയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിച്ച ടിഡിപിക്ക് രണ്ട് സീറ്റിലാണു ജയിക്കാനായത്. 2014ൽ ടിഡിപി ടിക്കറ്റിൽ വിജയിച്ച 15 എംഎൽഎമാരിൽ 12 പേരും ടിആർഎസിലേക്കു കൂറുമാറിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾക്കു ടിഡിപി പിന്തുണ നല്കിയേക്കും.
ആന്ധ്രപ്രദേശിനോടു ചേർന്ന വാറങ്കൽ, നൽഗോണ്ട, ഖമ്മം മണ്ഡലങ്ങളിലും ഹൈദരാബാദ് നഗരപ്രാന്തത്തിലുള്ള മൽക്കാജ്ഗിരിയിലും ടിഡിപിക്ക് സ്വാധീനമുണ്ട്.