ബംഗളൂരു: കർണാടകയിൽ ജെഡി-എസിന് അനുവദിച്ചിരുന്ന ബംഗളൂരു നോർത്ത് സീറ്റ് കോൺഗ്രസിന് നല്കി. സീറ്റ് കോൺഗ്രസിനു നല്‍കിയതിനു ജെഡി-എസ് തലവൻ എച്ച്.ഡി. ദേവഗൗഡയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നന്ദി പറഞ്ഞു.
തുംകൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നു ദേവഗൗഡ പ്രഖ്യാപിച്ചതുകൊണ്ടാണ് ബംഗളൂരു നോർത്ത് വിട്ടുനല്‍കിയത്.
ബംഗളൂരു നോർത്തിൽ ദേവഗൗഡ മത്സരിക്കണമെന്നു ജെഡി-എസിൽ സമ്മർദമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ പിന്തുണയിൽ ആശങ്കയുണ്ടായിരുന്നു. ഈ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎമാരിലേറെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളാണ്. 2018ൽ ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിൽ സിദ്ധരാമയ്യക്കേറ്റ പരാജയത്തിന് അനുയായികൾ പ്രതികാരം ചെയ്യുമോയെന്ന ഭയം ജെഡി-എസിനുണ്ടായിരുന്നു.
മറ്റൊരു മികച്ച സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതും സീറ്റ് വിട്ടുനല്‍കാൻ കാരണമായി. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയാണ് ബംഗളൂരു നോർത്തിലെ സിറ്റിംഗ് എംപി. ഇത്തവണയും ഗൗഡ ബിജെപി സ്ഥാനാർഥിയാണ്.
തുംകൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നു ദേവഗൗഡ പ്രഖ്യാപിച്ചതുകൊണ്ടാണ് ബംഗളൂരു നോർത്ത് വിട്ടുനല്‍കിയത്.
ബംഗളൂരു നോർത്തിൽ ദേവഗൗഡ മത്സരിക്കണമെന്നു ജെഡി-എസിൽ സമ്മർദമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ പിന്തുണയിൽ ആശങ്കയുണ്ടായിരുന്നു. ഈ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎമാരിലേറെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളാണ്. 2018ൽ ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിൽ സിദ്ധരാമയ്യക്കേറ്റ പരാജയത്തിന് അനുയായികൾ പ്രതികാരം ചെയ്യുമോയെന്ന ഭയം ജെഡി-എസിനുണ്ടായിരുന്നു.
മറ്റൊരു മികച്ച സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതും സീറ്റ് വിട്ടുനല്‍കാൻ കാരണമായി. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയാണ് ബംഗളൂരു നോർത്തിലെ സിറ്റിംഗ് എംപി. ഇത്തവണയും ഗൗഡ ബിജെപി സ്ഥാനാർഥിയാണ്.