സിംല: മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമും കൊച്ചുമകൻ ആശ്രയ് ശർമയും കോൺഗ്രസിൽ ചേർന്നു. ഇരുവരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു കോൺഗ്രസ് അംഗത്വമെടുത്തത്. ഹിമാചൽപ്രദേശിലെ ബിജെപി സർക്കാരിൽ മന്ത്രിയായ അനിൽ ശർമയുടെ മകനാണ് ആശ്രയ്. അച്ഛനും മകനും കോൺഗ്രസിലെത്തിയതോടെ അനിൽ ശർമ ധർമസങ്കടത്തിലായിരിക്കുകയാണ്.
മണ്ഡി സീറ്റിൽ ആശ്രയ് കോൺഗ്രസ് സ്ഥാനാർഥിയായേക്കും. 2012-17 കാലത്ത് വീർഭദ്ര സിംഗ് മന്ത്രിസഭയിൽ അനിൽ ശർമ അംഗമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് അനിൽ ബിജെപിയിൽ ചേർന്നത്. മണ്ഡിയിൽ സുഖ്റാമിനു സ്വാധീനമുണ്ട്. മൂന്നു തവണ ഇവിടെനിന്നു വിജയിച്ചയാളാണ് സുഖ്റാം.
തൊണ്ണൂറ്റിമൂന്നുകാരനായ സുഖ്റാം രണ്ടാം തവണയാണു കോൺഗ്രസിലേക്കു മടങ്ങിയെത്തുന്നത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുഖ്റാം കോൺഗ്രസ് വിട്ടിരുന്നു. ടെലികോം കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 1997ൽ സുഖ്റാമിനെ കോൺഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. 2004ൽ ഇദ്ദേഹം കോൺഗ്രസിൽ മടങ്ങിയെത്തി.
മണ്ഡി സീറ്റിൽ ആശ്രയ് കോൺഗ്രസ് സ്ഥാനാർഥിയായേക്കും. 2012-17 കാലത്ത് വീർഭദ്ര സിംഗ് മന്ത്രിസഭയിൽ അനിൽ ശർമ അംഗമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് അനിൽ ബിജെപിയിൽ ചേർന്നത്. മണ്ഡിയിൽ സുഖ്റാമിനു സ്വാധീനമുണ്ട്. മൂന്നു തവണ ഇവിടെനിന്നു വിജയിച്ചയാളാണ് സുഖ്റാം.
തൊണ്ണൂറ്റിമൂന്നുകാരനായ സുഖ്റാം രണ്ടാം തവണയാണു കോൺഗ്രസിലേക്കു മടങ്ങിയെത്തുന്നത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുഖ്റാം കോൺഗ്രസ് വിട്ടിരുന്നു. ടെലികോം കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 1997ൽ സുഖ്റാമിനെ കോൺഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. 2004ൽ ഇദ്ദേഹം കോൺഗ്രസിൽ മടങ്ങിയെത്തി.