ഫൈസാബാദ്: വോട്ടർമാരെ നേരിൽക്കാണാനായി വീണ്ടും പ്രിയങ്കയുടെ യാത്ര. കഴിഞ്ഞദിവസം പ്രയാഗ്രാജിൽ നിന്ന് വാരാണസി വരെ ഗംഗാനദിയിലൂടെ ബോട്ടിൽ സഞ്ചരിച്ച് വോട്ടർമാരെക്കണ്ട പ്രിയങ്ക ഇത്തവണ ട്രെയിൻയാത്രയാണു പരീക്ഷിക്കുന്നത്.
ഡൽഹിയിൽനിന്ന് ഫൈസാബാദിലേക്കു ട്രെയിനിലെത്തി അവിടെനിന്ന് അയോധ്യയിലേക്കു റോഡ്ഷോ നടത്താനാണു പരിപാടി. 27 നാണു പ്രിയങ്ക അയോധ്യയിലെത്തുന്നത്. എന്നാൽ ഏതെങ്കിലും ആരാധനാലയത്തിലെത്തുമോ എന്നു നിശ്ചയിച്ചിട്ടില്ല.
ഡൽഹിയിൽനിന്നു ഖയിഫിയാത് എക്സ്പ്രസിൽ അന്നു പുലർച്ചെ അഞ്ചുമണിയോടെ പ്രിയങ്ക ഫൈസാബാദ് സ്റ്റേഷനിലെത്തും. സമീപത്തുള്ള ഹോട്ടലിൽ ചെറിയ വിശ്രമത്തിനുശേഷം നേരെ റോഡ്ഷോയിലേക്ക്. അയോധ്യവരെയുള്ള അന്പതുകിലോമീറ്റർ യാത്രയ്ക്കിടെ 32 ഇടങ്ങളിൽ പ്രിയങ്ക വോട്ടർമാരെ കാണും. ഫൈസാബാദിൽ രണ്ട് പൊതുയോഗങ്ങൾ, സ്കൂൾകുട്ടികളുമായുള്ള സംവാദം എന്നിവയും പ്രിയങ്കയുടെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽനിന്ന് ഫൈസാബാദിലേക്കു ട്രെയിനിലെത്തി അവിടെനിന്ന് അയോധ്യയിലേക്കു റോഡ്ഷോ നടത്താനാണു പരിപാടി. 27 നാണു പ്രിയങ്ക അയോധ്യയിലെത്തുന്നത്. എന്നാൽ ഏതെങ്കിലും ആരാധനാലയത്തിലെത്തുമോ എന്നു നിശ്ചയിച്ചിട്ടില്ല.
ഡൽഹിയിൽനിന്നു ഖയിഫിയാത് എക്സ്പ്രസിൽ അന്നു പുലർച്ചെ അഞ്ചുമണിയോടെ പ്രിയങ്ക ഫൈസാബാദ് സ്റ്റേഷനിലെത്തും. സമീപത്തുള്ള ഹോട്ടലിൽ ചെറിയ വിശ്രമത്തിനുശേഷം നേരെ റോഡ്ഷോയിലേക്ക്. അയോധ്യവരെയുള്ള അന്പതുകിലോമീറ്റർ യാത്രയ്ക്കിടെ 32 ഇടങ്ങളിൽ പ്രിയങ്ക വോട്ടർമാരെ കാണും. ഫൈസാബാദിൽ രണ്ട് പൊതുയോഗങ്ങൾ, സ്കൂൾകുട്ടികളുമായുള്ള സംവാദം എന്നിവയും പ്രിയങ്കയുടെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.