കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവിശ്യയിൽ കഴിഞ്ഞദിവസം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.
സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാൻ നടപടിയുണ്ടാവണമെന്നു ബന്ധപ്പെട്ടവർക്ക് യുഎൻ ദൗത്യസംഘം നിർദേശം നൽകി. ഈ മാസമാദ്യം മൂന്നു പ്രവിശ്യകളിൽ നടന്ന സൈനിക നടപടിയിലും വ്യോമാക്രമണത്തിലും രണ്ടു ഡസനിലധികം സിവിലിയന്മാർക്കു ജീവഹാനി നേരിടുകയുണ്ടായി. ഇതെത്തുടർന്ന് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഉന്നത സൈനിക ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയുണ്ടായി.
അഫ്ഗാൻ സൈന്യം നടത്തുന്ന ഭീകരവേട്ടയ്ക്കിടയിൽ പലപ്പോഴും സിവിലിയന്മാർക്ക് അപായം സംഭവിക്കുന്നുണ്ട്. 2018ൽ മാത്രം സൈനിക നടപടിയിലും ഭീകരാ ക്രമണങ്ങളിലും 3800ൽ അധികം സിവിലിയന്മാർ മരിച്ചു. 7180 പേർക്കു പരിക്കേറ്റു. താലിബാൻ ആക്രമണങ്ങളിലാണ് 63% സിവിലിയന്മാരും മരിച്ചതെന്ന് യുഎൻ ദൗത്യസംഘം പറഞ്ഞു.
സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാൻ നടപടിയുണ്ടാവണമെന്നു ബന്ധപ്പെട്ടവർക്ക് യുഎൻ ദൗത്യസംഘം നിർദേശം നൽകി. ഈ മാസമാദ്യം മൂന്നു പ്രവിശ്യകളിൽ നടന്ന സൈനിക നടപടിയിലും വ്യോമാക്രമണത്തിലും രണ്ടു ഡസനിലധികം സിവിലിയന്മാർക്കു ജീവഹാനി നേരിടുകയുണ്ടായി. ഇതെത്തുടർന്ന് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഉന്നത സൈനിക ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയുണ്ടായി.
അഫ്ഗാൻ സൈന്യം നടത്തുന്ന ഭീകരവേട്ടയ്ക്കിടയിൽ പലപ്പോഴും സിവിലിയന്മാർക്ക് അപായം സംഭവിക്കുന്നുണ്ട്. 2018ൽ മാത്രം സൈനിക നടപടിയിലും ഭീകരാ ക്രമണങ്ങളിലും 3800ൽ അധികം സിവിലിയന്മാർ മരിച്ചു. 7180 പേർക്കു പരിക്കേറ്റു. താലിബാൻ ആക്രമണങ്ങളിലാണ് 63% സിവിലിയന്മാരും മരിച്ചതെന്ന് യുഎൻ ദൗത്യസംഘം പറഞ്ഞു.