ബുഡാപെസ്റ്റ്: റഷ്യ ലോകകപ്പിലെ റണ്ണേഴ്സ്അപ്പുകളായ ക്രൊയേഷ്യയെ ഹംഗറി ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ 2-1ന് തോല്‍പ്പിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ യോഗ്യതയുടെ ആദ്യ മത്സരത്തില്‍ അസര്‍ബൈജാനോട് 2-1ന് കഷ്ടിച്ചു ജയിച്ച ക്രൊയേഷ്യക്ക് ഹംഗറിക്കെതിരേയും താളം കണ്ടെത്താനായില്ല. ഹംഗറിക്കെതിരേ ലീഡ് ചെയ്തശേഷമാണ് മത്സരം കൈവിട്ടത്. പ്രതിരോധത്തിലെ ഒത്തിണക്കക്കുറവാണ് ക്രൊയേഷ്യയെ തോല്‍വിയിലെത്തിച്ചത്.
13-ാം മിനിറ്റില്‍ ആന്റെ റെബിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. മികച്ചൊരു നീക്കത്തിലൂടെ ഹംഗറി 34-ാം മിനിറ്റില്‍ സമനില നേടിയെടുത്തു. ബലാസ് സുഡ്സാക്കിന്റെ പാസില്‍നിന്ന് ആദം സലായി വലകുലുക്കി. 76-ാം മിനിറ്റില്‍ ഹംഗറിയുടെ വിജയഗോളും വന്നു. കോര്‍ണറില്‍നിന്നു വന്ന പന്ത് മാറ്റ് പാട്കായ് ക്ലോസ് റേഞ്ചില്‍നിന്നും വലയിലാക്കി. ഇവാന് റാക്കിട്ടിച്ച് ഗോള്‍ലൈനില്‍ നടത്തിയ രക്ഷപ്പെടുത്തല്‍ ക്രൊയേഷ്യയെ മൂന്നാം ഗോള്‍ വഴങ്ങുന്നതില്‍നിന്ന് രക്ഷിച്ചു.
യൂറോ യോഗ്യതയില്‍ വെയ്ൽസിനു വിജയത്തുടക്കം. അഞ്ചാം മിനിറ്റില്‍ ഡാനിയര്‍ ജയിംസ് നേടിയ ഏക ഗോളില്‍ വെയ്ൽസ് സ്ലൊവാക്യയെ പരാജയപ്പെടുത്തി. അന്താരാഷ് ട്ര തലത്തില്‍ ജയിംസിന്റെ ആദ്യ ഗോളാണ്.
ക്രൊയേഷ്യയെ തകര്‍ത്ത് ഹംഗറി
11:09 PM Mar 25, 2019 | Deepika.com