ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാൻ സ്വദേശിയായ ഗ്രനേഡിയർ ഭാക്കർ ആണു വീരമൃത്യു വരിച്ചത്.
പൂഞ്ച് ജില്ലയിലെ ഷാപുർ, കേർനി മേഖലകളിൽ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ രാത്രി മുഴുവൻ നീണ്ടു. ഗുരുതരമായി പരിക്കേറ്റ ജവാൻ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വെളുപ്പിന് നാലോടെയാണു മരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണു നല്കിയത്. ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് റോക്കറ്റ് ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം . ഒരാഴ്ചയ്ക്കിടെ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച മൂന്നാമത്തെ സൈനികനാണ് ഭാക്കർ. മാർച്ച് 21നു സുന്ദർബനി സെക്ടറിൽ റൈഫിൾമാൻ യാഷ് പോൾ, മാർച്ച് 18ന് റൈഫിൽമാൻ കരംജീത് സിംഗ് എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ ഷാപുർ, കേർനി മേഖലകളിൽ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ രാത്രി മുഴുവൻ നീണ്ടു. ഗുരുതരമായി പരിക്കേറ്റ ജവാൻ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വെളുപ്പിന് നാലോടെയാണു മരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണു നല്കിയത്. ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് റോക്കറ്റ് ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം . ഒരാഴ്ചയ്ക്കിടെ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച മൂന്നാമത്തെ സൈനികനാണ് ഭാക്കർ. മാർച്ച് 21നു സുന്ദർബനി സെക്ടറിൽ റൈഫിൾമാൻ യാഷ് പോൾ, മാർച്ച് 18ന് റൈഫിൽമാൻ കരംജീത് സിംഗ് എന്നിവർ വീരമൃത്യു വരിച്ചിരുന്നു.