മുംബൈ: സ്ഫോടകവസ്തുക്കൾ കടത്തിയെന്നാരോപിച്ച് ഗ്രീക്ക് അധികൃതർ തടഞ്ഞിട്ട ഇന്ത്യൻ കപ്പലിലെ ജീവനക്കാർ പതിമ്മൂന്നു മാസത്തിനുശേഷം മോചിതരായി.
2017 ഡിസംബറിൽ സൈപ്രസിൽനിന്ന് ലിബിയയിലേക്കു പോയഎംവി അൻഡ്രോമേഡ എന്ന കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരാണ് ഇന്നലെ മുംബൈയിൽ തിരിച്ചെത്തിയത്. യാത്രയ്ക്കിടെ അറ്റകുറ്റപ്പണിക്കായി തുർക്കിയിൽ നങ്കൂരമിട്ടശേഷം കപ്പൽ ലക്ഷ്യസ്ഥാനത്തേക്കു തിരിച്ചതായിരുന്നു. എന്നാൽ 2018 ജനുവരിയിൽ ഗ്രീസിലെത്തിയപ്പോൾ അധികൃതർ യാത്രാനുമതി നിഷേധിച്ചു. സ്ഫോടകവസ്തുക്കൾ കപ്പലിലുണ്ടെന്ന കാരണം പറഞ്ഞായിരുന്നു യാത്രാ നുമതി നിഷേ ധിച്ചത്.
ജന്മാട്ടിലെത്തിയ ജീവനക്കാർ ഏറെ വൈകാരികമായാണു പ്രതികരിച്ചത്. കുടുംബാംഗങ്ങൾ കണ്ണീരോടെ നാവികരെ വരവേറ്റു. നാലുമാസം മാത്രം പ്രായമുള്ളപ്പോഴാണ് തന്റെ മകളെ അവസാനമായി കണ്ടതെന്നും ഇപ്പോൾ അവൾ രണ്ടുവയസുകാരിയായെന്നും നാവികരിലൊരാൾ പറഞ്ഞു.
2017 ഡിസംബറിൽ സൈപ്രസിൽനിന്ന് ലിബിയയിലേക്കു പോയഎംവി അൻഡ്രോമേഡ എന്ന കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരാണ് ഇന്നലെ മുംബൈയിൽ തിരിച്ചെത്തിയത്. യാത്രയ്ക്കിടെ അറ്റകുറ്റപ്പണിക്കായി തുർക്കിയിൽ നങ്കൂരമിട്ടശേഷം കപ്പൽ ലക്ഷ്യസ്ഥാനത്തേക്കു തിരിച്ചതായിരുന്നു. എന്നാൽ 2018 ജനുവരിയിൽ ഗ്രീസിലെത്തിയപ്പോൾ അധികൃതർ യാത്രാനുമതി നിഷേധിച്ചു. സ്ഫോടകവസ്തുക്കൾ കപ്പലിലുണ്ടെന്ന കാരണം പറഞ്ഞായിരുന്നു യാത്രാ നുമതി നിഷേ ധിച്ചത്.
ജന്മാട്ടിലെത്തിയ ജീവനക്കാർ ഏറെ വൈകാരികമായാണു പ്രതികരിച്ചത്. കുടുംബാംഗങ്ങൾ കണ്ണീരോടെ നാവികരെ വരവേറ്റു. നാലുമാസം മാത്രം പ്രായമുള്ളപ്പോഴാണ് തന്റെ മകളെ അവസാനമായി കണ്ടതെന്നും ഇപ്പോൾ അവൾ രണ്ടുവയസുകാരിയായെന്നും നാവികരിലൊരാൾ പറഞ്ഞു.