ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കിഴക്കൻ യുപിയിലെ അസംഗഡ് മണ്ഡലത്തിൽ മത്സരിക്കും. മുലായം സിംഗ് യാദവിന്റെ സിറ്റിംഗ് സീറ്റാണിത്. മുലായം ഇത്തവണ സുരക്ഷിതമണ്ഡലമായ മെയിൻപുരിയിലാണ് മത്സരിക്കുക. 2014ൽ അസംഗഡിലും മെയിൻപുരിയിലും വിജയിച്ച മുലായം അസംഗഡ് നിലനിർത്തുകയായിരുന്നു. മുതിർന്ന നേതാവായ അസം ഖാൻ രാപുരിൽ മത്സരിക്കും.
സമാജ്വാദി പാർട്ടി ഇന്നലെ പുറത്തിറക്കിയ 40 താര പ്രചാരകരുടെ പട്ടികയിൽ മുലായം സിംഗ് യാദവിന്റെ പേരില്ലായിരുന്നു. സംഭവം വിവാദമായതോടെ ഇന്നലെ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. അഖിലേഷ് യാദവ്, അസം ഖാൻ, ഡിംപിൾ യാദവ്, ജയാ ബച്ചൻ, രാം ഗോപാൽ യാദവ് തുടങ്ങിയവർ താര പ്രചാരകരിൽ ഉൾപ്പെടുന്നു. യുപിയിൽ 19ഉം മധ്യപ്രദേശിൽ ഒന്നും ഉൾപ്പെടെ സമാജ്വാദി പാർട്ടി ഇതുവരെ 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിൽ സമാജ്വാദി പാർട്ടി 37 സീറ്റിലാണ് മത്സരിക്കുക.
സമാജ്വാദി പാർട്ടി ഇന്നലെ പുറത്തിറക്കിയ 40 താര പ്രചാരകരുടെ പട്ടികയിൽ മുലായം സിംഗ് യാദവിന്റെ പേരില്ലായിരുന്നു. സംഭവം വിവാദമായതോടെ ഇന്നലെ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. അഖിലേഷ് യാദവ്, അസം ഖാൻ, ഡിംപിൾ യാദവ്, ജയാ ബച്ചൻ, രാം ഗോപാൽ യാദവ് തുടങ്ങിയവർ താര പ്രചാരകരിൽ ഉൾപ്പെടുന്നു. യുപിയിൽ 19ഉം മധ്യപ്രദേശിൽ ഒന്നും ഉൾപ്പെടെ സമാജ്വാദി പാർട്ടി ഇതുവരെ 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിൽ സമാജ്വാദി പാർട്ടി 37 സീറ്റിലാണ് മത്സരിക്കുക.