ന്യൂഡൽഹി: മുൻ ധനമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഐഎൻഎക്സ് മീഡിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടുന്നയാളാണ് കാർത്തി. പി. ചിദംബരം ഏഴു തവണ വിജയിച്ചിട്ടുള്ള ശിവഗംഗയിൽ കഴിഞ്ഞ തവണയും കാർത്തിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 1,04,678 വോട്ട് നേടിയ കാർത്തി നാലാംസ്ഥാനത്തായിരുന്നു.
ഇന്നലെ കാർത്തി ഉൾപ്പെടെ 10 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ നാലു പേരെയും ബിഹാറിൽ മൂന്നു പേരെയും തമിഴ്നാട്, കർണാടക, കാഷ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തരെയുമാണു പ്രഖ്യാപിച്ചത്. ഇതോടെ 227 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.
ബിഹാറിൽ കത്തിഹാറിൽ താരിഖ് അൻവർ ആണു കോൺഗ്രസ് സ്ഥാനാർഥി. എൻസിപി വിട്ടാണു അൻവർ കോൺഗ്രസിലെത്തിയത്. മുൻ എഐസിസി ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദ് ബാംഗ്ലൂർ സൗത്തിൽ ജനവിധി തേടും. മുഹമ്മദ് ജാവേദ്(കിഷൻഗഞ്ച്), ഉദയ് സിംഗ്(പൂർണിയ), ഹാജി ഫാറുഖ് മിർ(ബാരാമുള്ള), ഹിദായത് പട്ടേൽ(അകോല), കിഷോർ ഉത്തംറാവു ഗജ്ഭിയേ(രാംടെക്), സുഭാഷ് വാങ്കെഡെ(ഹിംഗോളി) എന്നിവരാണ് ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ. ചന്ദ്രപ്പുരിൽ വിനായക് ബാംഗഡെയെ മാറ്റി സുരേഷ് ധനോർക്കറെ സ്ഥാനാർഥിയാക്കി. പിസിസി അധ്യക്ഷൻ അശോക് ചവാന്റെ താത്പര്യപ്രകാരമാണ് നടപടി.
ഇന്നലെ കാർത്തി ഉൾപ്പെടെ 10 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ നാലു പേരെയും ബിഹാറിൽ മൂന്നു പേരെയും തമിഴ്നാട്, കർണാടക, കാഷ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തരെയുമാണു പ്രഖ്യാപിച്ചത്. ഇതോടെ 227 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.
ബിഹാറിൽ കത്തിഹാറിൽ താരിഖ് അൻവർ ആണു കോൺഗ്രസ് സ്ഥാനാർഥി. എൻസിപി വിട്ടാണു അൻവർ കോൺഗ്രസിലെത്തിയത്. മുൻ എഐസിസി ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദ് ബാംഗ്ലൂർ സൗത്തിൽ ജനവിധി തേടും. മുഹമ്മദ് ജാവേദ്(കിഷൻഗഞ്ച്), ഉദയ് സിംഗ്(പൂർണിയ), ഹാജി ഫാറുഖ് മിർ(ബാരാമുള്ള), ഹിദായത് പട്ടേൽ(അകോല), കിഷോർ ഉത്തംറാവു ഗജ്ഭിയേ(രാംടെക്), സുഭാഷ് വാങ്കെഡെ(ഹിംഗോളി) എന്നിവരാണ് ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ. ചന്ദ്രപ്പുരിൽ വിനായക് ബാംഗഡെയെ മാറ്റി സുരേഷ് ധനോർക്കറെ സ്ഥാനാർഥിയാക്കി. പിസിസി അധ്യക്ഷൻ അശോക് ചവാന്റെ താത്പര്യപ്രകാരമാണ് നടപടി.