ന്യൂഡൽഹി: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിന്റെ മകന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചു. രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ രമൺ സിംഗിന്റെ മകൻ അഭിഷേകിനു പകരം സന്തോഷ് പാണ്ഡെയെ ബിജെപി സ്ഥാനാർഥിയാക്കി. ഈ മണ്ഡലത്തിൽ രമൺ സിംഗ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഛത്തീസ്ഗഡിൽ എല്ലാ സിറ്റിംഗ് എംപിമാരെയും ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കിനാണു ബിജെപിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്നാണ് നടപടി.
ബിജെപി ഇന്നലെ ഒന്പതു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ ബിജെപിക്ക് 306 സ്ഥാനാർഥികളായി. ഛത്തീസ്ഗഡിൽ ആറു പേരെയും മേഘാലയ, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ ഓരോ സ്ഥാനാർഥികളെയുമാണു പ്രഖ്യാപിച്ചത്.
ബിജെപി ഇന്നലെ ഒന്പതു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ ബിജെപിക്ക് 306 സ്ഥാനാർഥികളായി. ഛത്തീസ്ഗഡിൽ ആറു പേരെയും മേഘാലയ, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ ഓരോ സ്ഥാനാർഥികളെയുമാണു പ്രഖ്യാപിച്ചത്.