യാംഗോൺ: കിഴക്കൻ മ്യാൻമറിലെ ഷാൻ സംസ്ഥാനത്ത് ഒരു ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 16 പേർ മരിക്കുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഗാസ് സിലിണ്ടറുകളും സ് ഫോടകവസ്തുക്കളും അടക്കമുള്ള നിർമാണ വസ്തുക്കൾ സൂക്ഷിച്ചിരുന്നിടത്താണ് സ്ഫോടനമെന്ന് പട്ടാളവക്താവ് അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ചികിത്സിക്കാൻ സൗകര്യമില്ലാതിരുന്നതിനാൽ ചിലരെ ചൈനയിലെ ആശുപത്രിയിലേക്ക് അയച്ചതായും അറിയിച്ചു.
ഗാസ് സിലിണ്ടറുകളും സ് ഫോടകവസ്തുക്കളും അടക്കമുള്ള നിർമാണ വസ്തുക്കൾ സൂക്ഷിച്ചിരുന്നിടത്താണ് സ്ഫോടനമെന്ന് പട്ടാളവക്താവ് അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ചികിത്സിക്കാൻ സൗകര്യമില്ലാതിരുന്നതിനാൽ ചിലരെ ചൈനയിലെ ആശുപത്രിയിലേക്ക് അയച്ചതായും അറിയിച്ചു.