ഭോപ്പാൽ: കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് മധ്യപ്രദേശിലെ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നു മുഖ്യമന്ത്രി കമൽനാഥ്.
സ്ഥാനാർഥിപട്ടിക ഉടൻ പുറത്തുവിടുമെന്നും മറ്റു സ്ഥാനാർഥികളെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. ഏറ്റവും ബുദ്ധിമുട്ടുള്ള സീറ്റുതന്നെ ദിഗ്വിജയ് സിംഗ് മത്സരിക്കാൻ തെരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച കമൽനാഥ് പറഞ്ഞിരുന്നു.
30 വർഷമായി ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഭോപ്പാൽ. 1971-77, 1980-84 വർഷങ്ങളിൽ ശങ്കർ ദയാൽ ശർമയാണ് ഭോപ്പാലിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. 1993-2003 കാലഘട്ടങ്ങളിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ദിഗ്വിജയ് സിംഗ്. ഇപ്പോൾ രാജ്യസഭാംഗവും. ബിജെപിയുടെ അലോക് സഞ്ജാറാണ് നിലവിലെ ലോക്സഭാംഗം. സുശീൽ ചന്ദ്ര വർമ, ഉമാ ഭാരതി, കൈലാഷ് ജോഷി എന്നിവരും ഭോപ്പാലിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
സ്ഥാനാർഥിപട്ടിക ഉടൻ പുറത്തുവിടുമെന്നും മറ്റു സ്ഥാനാർഥികളെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. ഏറ്റവും ബുദ്ധിമുട്ടുള്ള സീറ്റുതന്നെ ദിഗ്വിജയ് സിംഗ് മത്സരിക്കാൻ തെരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച കമൽനാഥ് പറഞ്ഞിരുന്നു.
30 വർഷമായി ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഭോപ്പാൽ. 1971-77, 1980-84 വർഷങ്ങളിൽ ശങ്കർ ദയാൽ ശർമയാണ് ഭോപ്പാലിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. 1993-2003 കാലഘട്ടങ്ങളിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ദിഗ്വിജയ് സിംഗ്. ഇപ്പോൾ രാജ്യസഭാംഗവും. ബിജെപിയുടെ അലോക് സഞ്ജാറാണ് നിലവിലെ ലോക്സഭാംഗം. സുശീൽ ചന്ദ്ര വർമ, ഉമാ ഭാരതി, കൈലാഷ് ജോഷി എന്നിവരും ഭോപ്പാലിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.