ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകര സാമ്രാജ്യത്തിന്റെ പതനം പൂർണമായി. സിറിയയിൽ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന ബാഗൂസ് ഗ്രാമം അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) തിരിച്ചുപിടിച്ചു. ഇറാക്കിലും സിറിയയിലുമായി 88,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച ഭീകരസാമ്രാജ്യത്തിലെ ഒരു തുണ്ടു ഭൂമിയിൽപ്പോലും ഭീകരർക്ക് ഇപ്പോൾ നിയന്ത്രണമില്ല. എന്നാൽ പലഭാഗങ്ങളിലായി 20,000 ഭീകരർ ഇപ്പോഴും ശേഷിക്കുന്നുണ്ട്.
2003-ലെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെയാണ് ഐഎസ് രൂപമെടുത്തത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായി അങ്ങോട്ടും വ്യാപിച്ചു. അബൂബക്കർ ബാഗ്ദാദിയെ നേതാവാക്കി ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ച് ഭീകരവാഴ്ച നടത്തി.
2017ൽ ഇറാക്ക് ഐഎസ് മുക്തമായിരുന്നു. സിറിയയിൽ കുർദുകൾ നേതൃത്വം നല്കുന്ന എസ്ഡിഫ് ഐഎസിനേതിരേ ഒരു വശത്ത് ആക്രമണം തുടങ്ങി. അസാദിന്റെ പട്ടാളം റഷ്യൻ സേനയുടെ പിന്തുണയോടെ മറുവശത്തും ആക്രമണം നടത്തി ഐഎസിനെ തുരത്തിക്കൊണ്ടിരുന്നു.
ഐഎസിനു മേലുള്ള സന്പൂർണവിജയം ആസന്നമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച് ആദ്യം ബാഗൂസിൽ അന്തിമ ആക്രമണം തുടങ്ങി. എന്നാൽ ഇവിടത്തെ ഭീകരസാന്നിധ്യം മൂലം ആക്രമണം മന്ദഗതിയിലായി. ചാവേറുകളും കാർ ബോംബുകളുമായി ഐഎസ് ശക്തമായ ചെറുത്തുനിൽപു നടത്തി.
ഐഎസ് ഭീകരരെ തുരത്തിയെന്നും പ്രദേശം പൂർണമായും തിരിച്ചുപിടിച്ചുവെന്നും എസ്ഡിഎഫിന്റെ മാധ്യമവിഭാഗം നേതാവ് മുസ്തഫ ബാലി ഇന്നലെ ട്വീറ്റ് ചെയ്തു. ബാഗൂസിൽ എസ്ഡിഎഫിന്റെ മഞ്ഞക്കൊടികൾ നാട്ടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു.
എന്നാൽ ഐഎസ് പൂർണമായി പരാജയപ്പെട്ടുവെന്നു പറയാനാവില്ല. സംഘടനയിൽ ഇപ്പോഴും തുടരുന്ന അംഗങ്ങൾ ആഗോള സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നു. നൈജീരിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ തീവ്രവാദ സംഘടനകൾ ഐഎസുമായി ബന്ധമുള്ളവരാണ്.
2003-ലെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെയാണ് ഐഎസ് രൂപമെടുത്തത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായി അങ്ങോട്ടും വ്യാപിച്ചു. അബൂബക്കർ ബാഗ്ദാദിയെ നേതാവാക്കി ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ച് ഭീകരവാഴ്ച നടത്തി.
2017ൽ ഇറാക്ക് ഐഎസ് മുക്തമായിരുന്നു. സിറിയയിൽ കുർദുകൾ നേതൃത്വം നല്കുന്ന എസ്ഡിഫ് ഐഎസിനേതിരേ ഒരു വശത്ത് ആക്രമണം തുടങ്ങി. അസാദിന്റെ പട്ടാളം റഷ്യൻ സേനയുടെ പിന്തുണയോടെ മറുവശത്തും ആക്രമണം നടത്തി ഐഎസിനെ തുരത്തിക്കൊണ്ടിരുന്നു.
ഐഎസിനു മേലുള്ള സന്പൂർണവിജയം ആസന്നമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച് ആദ്യം ബാഗൂസിൽ അന്തിമ ആക്രമണം തുടങ്ങി. എന്നാൽ ഇവിടത്തെ ഭീകരസാന്നിധ്യം മൂലം ആക്രമണം മന്ദഗതിയിലായി. ചാവേറുകളും കാർ ബോംബുകളുമായി ഐഎസ് ശക്തമായ ചെറുത്തുനിൽപു നടത്തി.
ഐഎസ് ഭീകരരെ തുരത്തിയെന്നും പ്രദേശം പൂർണമായും തിരിച്ചുപിടിച്ചുവെന്നും എസ്ഡിഎഫിന്റെ മാധ്യമവിഭാഗം നേതാവ് മുസ്തഫ ബാലി ഇന്നലെ ട്വീറ്റ് ചെയ്തു. ബാഗൂസിൽ എസ്ഡിഎഫിന്റെ മഞ്ഞക്കൊടികൾ നാട്ടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു.
എന്നാൽ ഐഎസ് പൂർണമായി പരാജയപ്പെട്ടുവെന്നു പറയാനാവില്ല. സംഘടനയിൽ ഇപ്പോഴും തുടരുന്ന അംഗങ്ങൾ ആഗോള സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നു. നൈജീരിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ തീവ്രവാദ സംഘടനകൾ ഐഎസുമായി ബന്ധമുള്ളവരാണ്.