യാവുണ്ടെ: മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു. കപ്പൂച്ചിൻ സഭാംഗമായ ഫാ. തുസാന്റ് സൂമാൽഡേയെ ചൊവ്വാഴ്ച രാത്രി അജ്ഞാതർ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബുവാർ സ്വദേശിയായ ഇദ്ദേഹം ബുവാർ രൂപതയിലെ വൈദികർക്കു പരിശീലനം നല്കിവരുകയായിരുന്നു.
ഇവിടെനിന്ന് ചാഡിലെ ബെയ്ബോകോമിലുള്ള കപ്പൂച്ചിൻ സന്യാസഭവനത്തിലേക്കു പോകുകയായിരുന്നു. കാമറൂണിലെ എൻഗൗൻഡെറെയിൽ വിശ്രമത്തിനു തങ്ങവേയാണ് ആക്രമണത്തിനിരയായത്.
നൈജീരിയയിൽ ഒരാഴ്ച മുന്പു തട്ടിക്കൊട്ടുപോകപ്പെട്ട ഡോൺ ക്ലെമന്റ് എന്ന വൈദികന്റെ മൃതദേഹവും ഈ ദിവസങ്ങളിൽ കണ്ടെടുത്തു.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബുവാർ സ്വദേശിയായ ഇദ്ദേഹം ബുവാർ രൂപതയിലെ വൈദികർക്കു പരിശീലനം നല്കിവരുകയായിരുന്നു.
ഇവിടെനിന്ന് ചാഡിലെ ബെയ്ബോകോമിലുള്ള കപ്പൂച്ചിൻ സന്യാസഭവനത്തിലേക്കു പോകുകയായിരുന്നു. കാമറൂണിലെ എൻഗൗൻഡെറെയിൽ വിശ്രമത്തിനു തങ്ങവേയാണ് ആക്രമണത്തിനിരയായത്.
നൈജീരിയയിൽ ഒരാഴ്ച മുന്പു തട്ടിക്കൊട്ടുപോകപ്പെട്ട ഡോൺ ക്ലെമന്റ് എന്ന വൈദികന്റെ മൃതദേഹവും ഈ ദിവസങ്ങളിൽ കണ്ടെടുത്തു.