സിഡ്നി: ഓസ്ട്രേലിയയ്ക്കു ഭീഷണിയായി ഒരേസമയം രണ്ടു ചുഴലിക്കൊടുങ്കാറ്റുകൾ. ട്രെവർ എന്ന പേരുള്ള ഒരു കൊടുങ്കാറ്റ് വടക്കൻ തീരത്തു വീശാൻ തുടങ്ങി. വേറോണിക്ക എന്ന മറ്റൊരു കൊടുങ്കാറ്റ് പടിഞ്ഞാറൻ തീരത്തോട് അടുത്തു. മുൻകരുതലായി ആയിരങ്ങളെ ഒഴിപ്പിച്ചു മാറ്റി.
ശനിയാഴ്ച രാവിലെ 250 കിലോമീറ്റർ വേഗത്തിലാണ് ട്രെവർ വീശിയത്. ഇതിനൊപ്പം തുടങ്ങിയ കനത്ത മഴ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നു ഭയക്കുന്നു. കാറ്റഗറി നാലിലായിരുന്ന കാറ്റിന്റെ വേഗം കുറഞ്ഞതിനെ തുടർന്ന് കാറ്റഗി മൂന്നിലേക്കു താഴ്ത്തി.
വേറോണിക്ക കൊടുങ്കാറ്റ് ഞായറാഴ്ച പുലർച്ചെയ്ക്കു മുന്പ് കരതൊടുമെന്നാണു പ്രതീക്ഷ.
ശനിയാഴ്ച രാവിലെ 250 കിലോമീറ്റർ വേഗത്തിലാണ് ട്രെവർ വീശിയത്. ഇതിനൊപ്പം തുടങ്ങിയ കനത്ത മഴ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നു ഭയക്കുന്നു. കാറ്റഗറി നാലിലായിരുന്ന കാറ്റിന്റെ വേഗം കുറഞ്ഞതിനെ തുടർന്ന് കാറ്റഗി മൂന്നിലേക്കു താഴ്ത്തി.
വേറോണിക്ക കൊടുങ്കാറ്റ് ഞായറാഴ്ച പുലർച്ചെയ്ക്കു മുന്പ് കരതൊടുമെന്നാണു പ്രതീക്ഷ.