ബംഗളൂരു/ന്യൂഡൽഹി: തന്റേതായി കാരവൻ മാസിക പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പ് വ്യാജമാണെന്നു ബി.എസ്. യെദിയൂരപ്പ. ഇതേപ്പറ്റി നേരത്തേ അന്വേഷിച്ചതാണ്. രേഖകളും കൈപ്പടയും ഒപ്പും എല്ലാം വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതാണ്. നിയമനടപടി എടുക്കുന്നതിനെപ്പറ്റി താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ കോൺഗ്രസ് നിരാശ മൂലമാണ് ഇത്തരം വ്യാജരേഖകളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിബിഡിടിയും നിഷേധിച്ചു
പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ഈ രേഖകൾ വ്യാജമാണെന്നു കാണിച്ച് ഇന്നലെ പ്രസ്താവന ഇറക്കി. ഡയറി എഴുതുന്ന ശീലക്കാരനല്ലെന്നും രേഖകളിലെ എഴുത്തും ഒപ്പും തന്റേതല്ലെന്നും യെദിയൂരപ്പ ആദായനികുതി ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
കർണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിൽ 2017 ഓഗസ്റ്റ് രണ്ടിനു പരിശോധന നടത്തിയപ്പോഴാണ് ഈ രേഖകൾ ലഭിച്ചത്. കർണാടക നിയമസഭാംഗങ്ങളുടെ ഡയറിയിലെ കടലാസുകളുടെ ഫോട്ടോ കോപ്പിയാണു കണ്ടെടുത്തത്. ശിവകുമാറാണ് ഇതു യെദിയൂരപ്പയുടെ ഡയറിയാണെന്നു പറഞ്ഞത്. തനിക്ക് ആരോ എത്തിച്ചുതന്നതാണെന്നും ശിവകുമാർ പറഞ്ഞു. ആരാണ് നൽകിയതെന്നു പറഞ്ഞില്ല.
യെദിയൂരപ്പയുടേതാണു കൈപ്പട എന്നും ശിവകുമാർ പറഞ്ഞു. രേഖകളുടെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ശിവകുമാർ നൽകിയില്ല. യെദിയൂരപ്പ ആ രേഖകളുടെ കർതൃത്വം നിഷേധിച്ചു. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും ഒറിജിനൽ അല്ലാത്തതിനാൽ കൃത്രിമം മനസിലാക്കാനാവില്ലെന്നു പറഞ്ഞു മടക്കി: സിബിഡിടി പ്രസ്താവനയിൽ അറിയിച്ചു.
പരാജയ ഭീതി മൂലമാണ് കോണ്ഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഒരു കടലാസ് കഷണം ഉയർത്തിക്കാട്ടി തെറ്റിദ്ധാരണ പടർത്താനാണ് അവർ ശ്രമിക്കുന്നത്. മുൻപ് ഇതേ ആരോപണം ഉയർന്നപ്പോൾ തന്നെ ശാസ്ത്രീയ പരിശോധന നടത്തി തള്ളിക്കളഞ്ഞിരുന്നതാണ്.
രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് കോണ്ഗ്രസ് ഇത് ഉയർത്തിക്കൊണ്ടുവരികയാണ്.ഇത് വസ്തുതാപരമാണെന്ന കാര്യത്തിൽ ശിവകുമാറിനു പോലും ഉറപ്പുണ്ടാകില്ല. പരാജയഭീതിയിൽ കോണ്ഗ്രസിനു സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി നുണകളുടെ വല സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
സിബിഡിടിയും നിഷേധിച്ചു
പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ഈ രേഖകൾ വ്യാജമാണെന്നു കാണിച്ച് ഇന്നലെ പ്രസ്താവന ഇറക്കി. ഡയറി എഴുതുന്ന ശീലക്കാരനല്ലെന്നും രേഖകളിലെ എഴുത്തും ഒപ്പും തന്റേതല്ലെന്നും യെദിയൂരപ്പ ആദായനികുതി ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
കർണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിൽ 2017 ഓഗസ്റ്റ് രണ്ടിനു പരിശോധന നടത്തിയപ്പോഴാണ് ഈ രേഖകൾ ലഭിച്ചത്. കർണാടക നിയമസഭാംഗങ്ങളുടെ ഡയറിയിലെ കടലാസുകളുടെ ഫോട്ടോ കോപ്പിയാണു കണ്ടെടുത്തത്. ശിവകുമാറാണ് ഇതു യെദിയൂരപ്പയുടെ ഡയറിയാണെന്നു പറഞ്ഞത്. തനിക്ക് ആരോ എത്തിച്ചുതന്നതാണെന്നും ശിവകുമാർ പറഞ്ഞു. ആരാണ് നൽകിയതെന്നു പറഞ്ഞില്ല.
യെദിയൂരപ്പയുടേതാണു കൈപ്പട എന്നും ശിവകുമാർ പറഞ്ഞു. രേഖകളുടെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ശിവകുമാർ നൽകിയില്ല. യെദിയൂരപ്പ ആ രേഖകളുടെ കർതൃത്വം നിഷേധിച്ചു. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും ഒറിജിനൽ അല്ലാത്തതിനാൽ കൃത്രിമം മനസിലാക്കാനാവില്ലെന്നു പറഞ്ഞു മടക്കി: സിബിഡിടി പ്രസ്താവനയിൽ അറിയിച്ചു.
പരാജയ ഭീതി മൂലമാണ് കോണ്ഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഒരു കടലാസ് കഷണം ഉയർത്തിക്കാട്ടി തെറ്റിദ്ധാരണ പടർത്താനാണ് അവർ ശ്രമിക്കുന്നത്. മുൻപ് ഇതേ ആരോപണം ഉയർന്നപ്പോൾ തന്നെ ശാസ്ത്രീയ പരിശോധന നടത്തി തള്ളിക്കളഞ്ഞിരുന്നതാണ്.
രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് കോണ്ഗ്രസ് ഇത് ഉയർത്തിക്കൊണ്ടുവരികയാണ്.ഇത് വസ്തുതാപരമാണെന്ന കാര്യത്തിൽ ശിവകുമാറിനു പോലും ഉറപ്പുണ്ടാകില്ല. പരാജയഭീതിയിൽ കോണ്ഗ്രസിനു സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി നുണകളുടെ വല സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.